മംഗളൂരു ഓട്ടോറിക്ഷ സ്ഫോടനം: ഷാരിഖ് അഞ്ചു ദിവസം ആലുവയില്‍ താമസിച്ചെന്ന് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍
സെപ്റ്റംബര്‍ 13 മുതല്‍ 18 വരെ ഇയാള്‍ ആലുവയിലെ ലോഡ്ജില്‍ താമസിച്ചു. ലോഡ്ജില്‍ ദിവസങ്ങളോളം തങ്ങാനുള്ള കാരണം എന്താണെന്ന് പോലീസ് അന്വേഷിച്ച് വരികെയാണ്. ഈ ദിവസങ്ങളിൽ ഇയാള്‍ ഓണ്‍ലൈനായി വാങ്ങിയ സാധനങ്ങള്‍ സംബന്ധിച്ചും അന്വേഷണം നടത്തും.
സ്ഫോടനത്തിനുള്ള സാമഗ്രികള്‍ ഓണ്‍ലൈനായി വാങ്ങിയ ശേഷം ഇയാള്‍ സ്ഫോടവസ്തു നിർമിക്കുകയായിരുന്നെന്ന് നേരത്തെ പോലീസ് കണ്ടെത്തിയിരുന്നു. ഫേസ് വാഷും വണ്ണം കുറയ്ക്കുന്നതിനുള്ള ടമ്മി ട്രിമ്മറും മാത്രമാണ് ആലുവയില്‍വച്ച് ഇയാള്‍ വാങ്ങിയിരുന്നത്.
സംഭവത്തില്‍ ലോഡ്ജ് ഉടമയെ ചോദ്യം ചെയ്തു വരികയാണ്.
മംഗളൂരൂവില്‍ വച്ച് ശനിയാഴ്ച വൈകുന്നേരം ഷാരിഖ് ഓട്ടോയില്‍ പോകുന്നതിനിടെ അബദ്ധവശാല്‍ സ്ഫോടകവസ്തു പൊട്ടിത്തെറിക്കുകയായിരുന്നു. മംഗളൂരു ബസ് സ്റ്റാന്‍ഡില്‍ വലിയ സ്ഫോടനത്തിനായിരുന്നു പദ്ധതിയെന്ന് കര്‍ണാടക പോലീസ് വ്യക്തമാക്കുന്നു.