

ഗുവാഹത്തി: അസമിന്റെ മധ്യഭാഗങ്ങളിൽ തിങ്കളാഴ്ച പുലർച്ചെ ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. റിക്ടർ സ്കെയിലിൽ 5.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായതെന്ന് നാഷണൽ സെന്റർ ഫോർ സീസ്മോളജി അറിയിച്ചു. പുലർച്ചെ 4.17-നായിരുന്നു ഭൂമി കുലുങ്ങിയത്.
ബ്രഹ്മപുത്ര നദിയുടെ തെക്കേ തീരത്തുള്ള മോറിഗാവ് ജില്ലയിലാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. ഭൂനിരപ്പിൽ നിന്ന് ഏകദേശം 50 കിലോമീറ്റർ താഴ്ചയിലാണ് ചലനം ഉടലെടുത്തത്. 26.37 വടക്കൻ അക്ഷാംശത്തിലും 92.29 കിഴക്കൻ രേഖാംശത്തിലുമാണ് പ്രഭവകേന്ദ്രം സ്ഥിതി ചെയ്യുന്നത്.
മോറിഗാവിന് പുറമെ അസമിലെ ഭൂരിഭാഗം ജില്ലകളിലും പ്രകമ്പനം അനുഭവപ്പെട്ടു. പ്രധാനമായും താഴെ പറയുന്ന ഇടങ്ങളിലാണ് ചലനം ഉണ്ടായത്. പുലർച്ചെ ആളുകൾ ഉറക്കത്തിലായിരുന്ന സമയത്താണ് ഭൂചലനം ഉണ്ടായതെന്നത് പരിഭ്രാന്തി പരത്തി. എന്നാൽ, പ്രാഥമിക റിപ്പോർട്ടുകൾ പ്രകാരം അപകടത്തിൽ ജീവഹാനിയോ വലിയ രീതിയിലുള്ള സ്വത്ത് നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല. സ്ഥിതിഗതികൾ അധികൃതർ നിരീക്ഷിച്ചു വരികയാണ്.