ജഗ്ദീപ് ധൻകർ : ഇന്ത്യയുടെ പതിനാലാമത് ഉപരാഷ്ട്രപതി
ന്യൂഡൽഹി: ഇന്ത്യയുടെ പതിനാലാമത് ഉപരാഷ്ട്രപതിയായി ജഗ്ദീപ് ധൻകർ തെരഞ്ഞെടുക്കപ്പെട്ടു. ധൻകർ 528 വോട്ടുകൾ നേടി ആധികാരിക വിജയം നേടി. 182 വോട്ടുകളാണ് പ്രതിപക്ഷ സ്ഥാനാർഥി മാർഗരറ്റ് ആൽവയ്ക്കു ലഭിച്ചത്. 15 വോട്ടുകൾ അസാധുവായി. 372 വോട്ടായിരുന്നു കേവല ഭൂരിപക്ഷത്തിന് വേണ്ടിയിരുന്നത്.
വോട്ടർമാർ ലോക്സഭയിലെയും രാജ്യസഭയിലെയും അംഗങ്ങളായ 788 പേരായിരുന്നു. അതിൽ വോട്ട് 725 പേർ ചെയ്തു. 36 എംപിമാർ ആണ് ലോക്സഭയിലും രാജ്യസഭയിലു മായി തൃണമൂൽ കോൺഗ്രസ് വോട്ടെടുപ്പിൽനിന്നു വിട്ടുനിന്നത്. ഇത് തിരിച്ചടിയായി. എന്നാൽ തൃണമൂൽ വിമത എംപിമാരായ ശിശിർ അധികാരിയും ദിബേന്ദു അധികാരിയും വോട്ട് ചെയ്തു. ശിശിർ ബംഗാൾ പ്രതിപക്ഷ നേതാവ് ശുഭേന്ദു അധികാരിയുടെ പിതാവാണ് , ദിബേന്ദു സഹോദരനും.
രണ്ട് ബിജെപി എംപിമാർ അസുഖബാധിതരായതിനാൽ വോട്ട് ചെയ്തില്ല. സണ്ണി ഡിയോൾ, സഞ്ജയ് ദോത്രെ എന്നിവരാണ് വോട്ട് ചെയ്യാതിരുന്നത്. ഈ മാസം പത്തിന് ഇപ്പോഴത്തെ ഉപരാഷ്ട്രപതി എം. വെങ്കയ്യനായിഡുവിന്റെ കാലാവധി അവസാനിക്കും.