Description
Digital Voice of Kerala
Wednesday, May 27, 2026

Digital Voice of Kerala
HomeKerala'കേസ് അന്വേഷണം എങ്ങനെ വേട്ടയാകും? റെയ്ഡ് ഹൈക്കോടതി തീരുമാനപ്രകാരം': V മുരളീധരൻ...

‘കേസ് അന്വേഷണം എങ്ങനെ വേട്ടയാകും? റെയ്ഡ് ഹൈക്കോടതി തീരുമാനപ്രകാരം’: V മുരളീധരൻ | V Muraleedharan MLA

🎙️ Latest Podcast

തിരുവനന്തപുരം: സിഎംആർഎൽ-എക്സാലോജിക് മാസപ്പടി കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വസതികളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ED) നടത്തുന്ന പരിശോധനകൾ പൂർണ്ണമായും ഹൈക്കോടതി തീരുമാനപ്രകാരമാണെന്ന് ബിജെപി നേതാവ് വി. മുരളീധരൻ. കോടതി അനുമതിയോടെ നടക്കുന്ന ഇത്തരം കൃത്യമായ കേസ് അന്വേഷണങ്ങളെ എങ്ങനെയാണ് ‘രാഷ്ട്രീയ വേട്ടയാടൽ’ എന്ന് വിളിക്കാൻ കഴിയുകയെന്നും അദ്ദേഹം ചോദിച്ചു.(V Muraleedharan MLA Defends ED Raid On Pinarayi Vijayan Dismisses CPIM Allegations Of BJP Congress Deal)

ഇതുമായി ബന്ധപ്പെട്ട് സിപഐഎം നേതാക്കൾ ഉന്നയിക്കുന്ന ‘ബിജെപി-കോൺഗ്രസ് രഹസ്യ ഡീൽ’ ആരോപണങ്ങളെ അദ്ദേഹം പൂർണ്ണമായി തള്ളിക്കളഞ്ഞു. കോൺഗ്രസ് പാർട്ടിയുമായി ഡീൽ ഉണ്ടാക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വേറെ പണിയില്ലേ എന്നായിരുന്നു അദ്ദേഹത്തിൻ്റെ പരിഹാസം.

എന്തൊക്കെയോ ഭയക്കാനുള്ളതുകൊണ്ടാണ് സി പി ഐ എം ഇപ്പോൾ പരിഭ്രാന്തരാകുന്നത് എന്നും അദ്ദേഹം ആരോപിച്ചു. ഇ.ഡിയോയോട് പോയി പന്ത്രണ്ടിടത്ത് ഒരേസമയം റെയ്ഡ് നടത്താൻ ആരെങ്കിലും പറഞ്ഞാൽ അവർ ഉടനെ പോയി ചെയ്യുന്ന രീതിയിലല്ല സ്വതന്ത്ര ഏജൻസികൾ പ്രവർത്തിക്കുന്നതെന്ന് വി. മുരളീധരൻ ഓർമ്മിപ്പിച്ചു. കേന്ദ്ര ഭരണത്തിന്റെ ഭാഗമായി സിപഐഎം ഇതുവരെ ഇരുന്നിട്ടില്ലാത്തതുകൊണ്ടാണ് അവർക്ക് ഇത്തരം ധാരണയില്ലാത്തത്. ഭരണസംവിധാനങ്ങളെക്കുറിച്ച് അറിയാത്ത കാര്യങ്ങൾ സിപഐഎം നേതാക്കൾ വിളിച്ചു പറയരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Story Summary

BJP leader V Muraleedharan MLA stated that the ongoing ED raids at Opposition Leader Pinarayi Vijayan’s residences are fully based on the Kerala High Court’s decision allowing the probe. Dismissing CPI(M)’s allegations of a secret BJP-Congress deal, Muraleedharan mockingly asked if PM Narendra Modi has nothing else to do than strike deals with a party like Congress.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.