ആലുവ: കേരളത്തിൽ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുൻപേ കോൺഗ്രസിനുള്ളിൽ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള തർക്കം പരസ്യമാകുന്നു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ പിന്തുണച്ചുകൊണ്ട് ആലുവയിലെ പ്രധാന പാതയിൽ ഫ്ലക്സ് ബോർഡുകൾ ഉയർന്നു (V.D. Satheesan CM Flex Board Aluva). ‘യുഡിഎഫ് ജയിക്കും വി.ഡി. സതീശൻ നയിക്കും’ എന്നാണ് ആലുവ തോട്ടുമുഖത്ത് സ്ഥാപിച്ച ബോർഡിലെ വാചകം.
കെ.സി. വേണുഗോപാലിന്റെ വിക്കിപീഡിയ പേജിൽ അദ്ദേഹത്തെ ‘കേരള മുഖ്യമന്ത്രി’ എന്ന് വിശേഷിപ്പിച്ചുകൊണ്ടുള്ള മാറ്റങ്ങൾ കഴിഞ്ഞ ദിവസം വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് സതീശനായി ബോർഡുകൾ പ്രത്യക്ഷപ്പെട്ടത്. വോട്ടെടുപ്പ് പൂർത്തിയായതോടെ സോഷ്യൽ മീഡിയയിലും സമാനമായ പ്രചാരണങ്ങൾ ശക്തമാണ്. രമേശ് ചെന്നിത്തലയെ മുൻനിർത്തി ‘ജനനായകൻ’ എന്ന ഡോക്യുമെന്ററിയും പോഡ്‌കാസ്റ്റുകളും അദ്ദേഹത്തിന്റെ അനുഭാവികൾ പ്രചരിപ്പിക്കുന്നുണ്ട്.
അതേസമയം, ഇത്തരം ചർച്ചകളോട് കെ.സി. വേണുഗോപാൽ അതൃപ്തി രേഖപ്പെടുത്തി. മുഖ്യമന്ത്രി സ്ഥാനത്തെക്കുറിച്ചുള്ള പരസ്യമായ ചർച്ചകൾ പാർട്ടിക്ക് ഗുണകരമല്ലെന്ന നിലപാടിലാണ് ഹൈക്കമാൻഡ് നേതൃത്വം. എന്നാൽ ഗ്രൂപ്പ് വ്യത്യാസമന്യേ അണികൾ തങ്ങളുടെ നേതാക്കൾക്കായി രംഗത്തിറങ്ങുന്നത് വരും ദിവസങ്ങളിൽ കോൺഗ്രസിനുള്ളിൽ വലിയ തർക്കങ്ങൾക്ക് വഴിവെച്ചേക്കാം.
Summary: Amidst rising internal debates within the Congress party regarding the next Chief Minister of Kerala, flex boards supporting V.D. Satheesan have appeared in Aluva. The boards proclaim, “UDF will win, V.D. Satheesan will lead.” This follows a recent controversy where K.C. Venugopal’s Wikipedia page was edited to describe him as the Chief Minister. While supporters of Ramesh Chennithala are active on social media, Venugopal has expressed his personal disapproval of such premature discussions.

