കൊല്ലം: അഞ്ചലിൽ വീടിന് മുന്നിലിരുന്ന പൊലീസുകാരന്റെ ബുള്ളറ്റ് ബൈക്ക് കത്തിച്ച കേസിൽ നാടകീയ വഴിത്തിരിവ്. സംഭവത്തിൽ രണ്ട് യുവതികളെ അഞ്ചൽ പോലീസ് അറസ്റ്റ് ചെയ്തു. ബൈക്കുടമയായ സിവിൽ പോലീസ് ഓഫീസർ വിവേകും ഒന്നാം പ്രതിയും തമ്മിലുള്ള വ്യക്തിപരമായ പ്രശ്നങ്ങളാണ് ഈ ആക്രമണത്തിലേക്ക് നയിച്ചതെന്ന് പോലീസ് വ്യക്തമാക്കി.(Two Women Arrested In Anchal For Burning Kerala Police Officers Motorcycle Due To Enmity)
അതേസമയം, കേസുമായി ബന്ധപ്പെട്ട് പോലീസ് കസ്റ്റഡിയിലായതിന് പിന്നാലെ ഒന്നാം പ്രതിയെ വിഷം ഉള്ളിൽച്ചെന്ന നിലയിൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യുവതി നിലവിൽ ചികിത്സയിലാണ്.
വിവേകിന്റെ വീടിന്റെ പൂമുഖത്തിരുന്ന ബുള്ളറ്റ് ആണ് കത്തിനശിച്ച നിലയിൽ കണ്ടെത്തിയത്. പോലീസ് നടത്തിയ വിശദമായ അന്വേഷണത്തിലും സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലുമാണ് യുവതികളുടെ പങ്ക് പുറത്തായത്.
Story Summary
In a major twist, two women were arrested by Anchal police for burning the Bullet motorcycle of a civil police officer due to personal enmity. Following her arrest, the prime accused attempted suicide by consuming poison and has been admitted to the Medical College Hospital.

