തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ സ്ഥലംമാറ്റ ഉത്തരവിനെ ചൊല്ലി ഉയർന്ന പ്രതിഷേധങ്ങൾക്കും ആരോപണങ്ങൾക്കും പിന്നാലെ ബോർഡ് ഉത്തരവ് ഭേദഗതി ചെയ്തു. കോൺഗ്രസ് അനുകൂല സംഘടനകളും ഭരണാനുകൂല സംഘടനകളും ഉന്നയിച്ച പരാതികൾ പരിഗണിച്ച്, വിവാദമായ നിയമനങ്ങൾ പുനഃപരിശോധിച്ചാണ് പുതിയ ഉത്തരവ് പുറത്തിറക്കിയത്.(Travancore Devaswom Board revises controversial transfer order)
നേരത്തെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ തസ്തികയിൽ നിയമനം നൽകിയതിനെതിരെ കടുത്ത വിമർശനം ഉയർന്ന ദേവസ്വം മുൻ ക്ലർക്ക് ശ്യാം പ്രകാശിനെ, കൊട്ടാരക്കര അസിസ്റ്റന്റ് ഓഡിറ്ററായി നിയമിച്ചു. വിജിലൻസ് ഓഫീസറായി നിയമിച്ചിരുന്ന വിഷ്ണു ജെ.എസിനെ മാറ്റി, മുണ്ടക്കയം അസിസ്റ്റന്റ് ദേവസ്വം കമ്മീഷണറായി നിയമിച്ചു.
ആകെ 75 പേരുടെ സ്ഥലംമാറ്റ പട്ടികയിൽ നിന്ന് 20 പേരുടെ നിയമനങ്ങളാണ് ബോർഡ് യോഗം പുനഃപരിശോധനയ്ക്ക് വിധേയമാക്കിയത്. സംഘടനാ സമ്മർദ്ദങ്ങൾക്കൊടുവിൽ അന്തിമ ഉത്തരവിൽ തിരുത്തലുകൾ വരുത്താൻ അധികൃതർ നിർബന്ധിതരാവുകയായിരുന്നു.
Story Summary
The Travancore Devaswom Board has revised its recent controversial transfer order following strong protests from various employee organizations. Several high-profile appointments were modified, including the reassignment of officials like Shyam Prakash and Vishnu J.S., after the board reviewed 20 of the 75 disputed postings to address grievances regarding administrative transparency.

