തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിൽ കൗൺസിൽ യോഗം ചേരാനിരിക്കെ നീക്കങ്ങൾ ബിജെപിക്ക് നിർണ്ണായകമാകുന്നു. കാപ്പാ കേസിൽപെട്ട് ജയിലിൽ കഴിയുന്ന വാഴോട്ടുകോണം കൗൺസിലർ ആർ. സുഗതൻ അയോഗ്യനാക്കപ്പെടുന്നത് ഒഴിവാക്കാൻ ബിജെപി അടിയന്തര നിയമനടപടികൾ സ്വീകരിച്ചു. അഭിഭാഷകർ മുഖേന മേയർക്ക് സുഗതന്റെ അവധി അപേക്ഷ സമർപ്പിച്ചിട്ടുണ്ട്.(Thiruvananthapuram Corporation Council Meeting Crucial For BJP Over Jailed Councillor Disqualification)
ഈ അപേക്ഷ കൗൺസിൽ യോഗത്തിൽ മേയർ അംഗീകാരത്തിനായി അവതരിപ്പിക്കേണ്ടതുണ്ട്. കഴിഞ്ഞ രണ്ട് കൗൺസിൽ യോഗങ്ങളിലും സുഗതൻ പങ്കെടുത്തിരുന്നില്ല. കോർപ്പറേഷൻ ചട്ടപ്രകാരം തുടർച്ചയായി മൂന്ന് കൗൺസിൽ യോഗങ്ങളിൽ പങ്കെടുത്തില്ലെങ്കിൽ കൗൺസിലർക്ക് അംഗത്വം നഷ്ടപ്പെടുകയും അയോഗ്യനാക്കപ്പെടുകയും ചെയ്യും.
ഇത് മറികടക്കാനാണ് അവധി അപേക്ഷ നൽകിയിരിക്കുന്നത്. അതേസമയം, ഈ യോഗത്തിലും പങ്കെടുത്തില്ലെങ്കിൽ അയോഗ്യനാക്കാൻ കോർപ്പറേഷൻ സെക്രട്ടറിക്ക് കത്ത് നൽകാനൊരുങ്ങുകയാണ് പ്രതിപക്ഷം. ജൂൺ 29-നായിരുന്നു ഇതിനു മുൻപ് കൗൺസിൽ യോഗം ചേർന്നത്.
Story Summary
The Thiruvananthapuram Corporation council meeting poses a crucial challenge for the BJP as it seeks to prevent the disqualification of its councillor R Sugathan, who is jailed under KAAPA. Sugathan submitted a leave application through lawyers after missing two consecutive meetings, while the opposition plans to demand his disqualification if he misses a third.


