HomeKerala'അതിഥി തൊഴിലാളികളുടെ സാന്നിധ്യം കേരളത്തിൻ്റെ ബാധ്യതയല്ല, മലയാളിയുടെ സാമൂഹിക വികസനത്തിൻ്റെ മറ്റൊരു...

‘അതിഥി തൊഴിലാളികളുടെ സാന്നിധ്യം കേരളത്തിൻ്റെ ബാധ്യതയല്ല, മലയാളിയുടെ സാമൂഹിക വികസനത്തിൻ്റെ മറ്റൊരു മുഖമാണ്’: മുഖ്യമന്ത്രിക്കെതിരെ സുന്നി AP വിഭാഗം | Sunni AP faction criticizes CM

കോഴിക്കോട്: അതിഥി തൊഴിലാളികൾ നാട്ടിലേക്ക് പണമയക്കുന്നതിനെ ‘റിവേഴ്‌സ് റെമിറ്റൻസ്’ എന്ന് വിശേഷിപ്പിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ നിയമസഭയിൽ നടത്തിയ പരാമർശം അങ്ങേയറ്റം അപലപനീയമെന്ന് സുന്നി എ.പി. വിഭാഗം. ഇത് വെറുമൊരു കണക്കുപിശകല്ലെന്നും, മറിച്ച് കുടിയേറ്റ തൊഴിലാളികളെ സാമ്പത്തിക പ്രതികളാക്കുന്ന അപകടകരമായ ഒരു രാഷ്ട്രീയ ആഖ്യാനമാണെന്നും അവർ ചൂണ്ടിക്കാട്ടി.(Sunni AP faction criticizes CM VD Satheesan over reverse remittance remarks)

കേരളത്തിലേക്ക് പ്രവാസികൾ അയക്കുന്ന പണത്തിന്റെ 10-15 ശതമാനം മാത്രമാണ് അതിഥി തൊഴിലാളികൾ അവരുടെ നാടുകളിലേക്ക് അയക്കുന്നത്. കേരള മൈഗ്രേഷൻ സർവേ പ്രകാരം കേരളത്തിലേക്കുള്ള വരവിന്റെ അഞ്ചിലൊന്ന് മാത്രമാണ് ഇവിടുന്നുള്ള പുറത്തേക്കുള്ള ഒഴുക്ക്. ഈ സാഹചര്യത്തിൽ ‘സാമ്പത്തിക അടിത്തറ മാന്തുന്നു’ എന്ന് പറയുന്നത് വസ്തുതയല്ല, മറിച്ച് ദുർബലരായ കുടിയേറ്റക്കാരെ ലക്ഷ്യമിട്ടുള്ള ഒരു രാഷ്ട്രീയ ആഖ്യാനമാണ് എന്നും ഇവർ പറയുന്നു.

കുറിപ്പിൻ്റെ പൂർണ്ണരൂപം 

കേരള നിയമസഭയിൽ മുഖ്യമന്ത്രി ശ്രീ വി.ഡി. സതീശൻ നടത്തിയ ‘റിവേഴ്‌സ് റെമിറ്റൻസ്’ പരാമർശം ഒരു കണക്കിലെ പിഴവ് മാത്രമായി കാണാൻ കഴിയില്ല. കണക്ക് തെറ്റിയാൽ തിരുത്താം. എന്നാൽ ആ കണക്കിനെ പൊതിഞ്ഞുനിൽക്കുന്ന ഒരു ആശയലോകമുണ്ട്. അതാണ് കൂടുതൽ അപകടകരം. മുഖ്യമന്ത്രി എന്ന നിലയിൽ, നിയമസഭ എന്ന വേദിയിൽ പറഞ്ഞ വാക്കുകളായതിനാൽ ആ ഗൗരവത്തിൽ തന്നെയാണ് ഈ പ്രസ്താവന വിലയിരുത്തപ്പെടുകയും വിമർശിക്കപ്പെടുകയും ചെയ്യേണ്ടത്.

ഇത് ഊഹാപോഹങ്ങൾ പറയേണ്ട മേഖലയല്ല. കാൽനൂറ്റാണ്ടായി ആധികാരിക പഠനങ്ങൾ നടക്കുന്ന മേഖലയാണ്. സെന്റർ ഫോർ ഡെവലപ്‌മെന്റ് സ്റ്റഡീസ് (CDS) 1998 മുതൽ ആരംഭിച്ചതും ഇപ്പോൾ ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് (GIFT), ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മൈഗ്രേഷൻ ആൻഡ് ഡെവലപ്‌മെന്റ് (IIMAD) എന്നിവ ചേർന്ന് നടത്തുന്നതുമായ കേരള മൈഗ്രേഷൻ സർവേ (KMS) പ്രകാരം, 2023-ൽ കേരളത്തിലേക്ക് വന്ന പ്രവാസി പണം 2,16,893 കോടി രൂപയാണ്. ഇത് സംസ്ഥാനത്തിന്റെ റവന്യൂ വരുമാനത്തിന്റെ 1.7 ഇരട്ടിയും ആഭ്യന്തര ഉത്പാദനത്തിന്റെ 23.2 ശതമാനവുമാണ്. അതേസമയം, ഇതര സംസ്ഥാന തൊഴിലാളികൾ അവരുടെ നാടുകളിലേക്ക് അയക്കുന്ന തുക കേരള സർക്കാരിനുവേണ്ടി GIFT നടത്തിയ പഠനത്തിൽ പ്രതിവർഷം ഏകദേശം 17,500 കോടി രൂപയെന്നും, പിന്നീടുള്ള പ്രൊജക്ഷനുകളിൽ 25,000 കോടിയുടെ പരിസരത്താണെന്നും കണക്കാക്കുന്നു. അതായത്, കേരളത്തിലേക്ക് വരുന്ന പ്രവാസി പണത്തിന്റെ എട്ട് മുതൽ പരമാവധി പന്ത്രണ്ട് മുതൽ പതിനഞ്ച് ശതമാനം വരെ മാത്രം.
KMS 2023 ആദ്യമായി കണക്കാക്കിയ കേരളത്തിൽ നിന്നുള്ള ആകെ പുറത്തേക്കുള്ള പണമൊഴുക്ക് പോലും 43,378 കോടി രൂപയാണ്. അത് കേരളത്തിലേക്കുള്ള വരവിന്റെ അഞ്ചിലൊന്ന് മാത്രം. അതിലാകട്ടെ, വിദേശ പഠനഫീസ് അടക്കം കേരളീയർ തന്നെ പുറത്തേക്ക് അയക്കുന്ന യഥാർഥ ‘റിവേഴ്‌സ് റെമിറ്റൻസും’ ഉൾപ്പെടുന്നു. എവിടെയാണ് ‘സിംഹഭാഗം’? കണക്ക് ഇതായിരിക്കെ, ‘സാമ്പത്തിക അടിത്തറ മാന്തുന്നു’ എന്ന പ്രയോഗം വസ്തുതയല്ല; ഒരു ആഖ്യാനമാണ്. ആ ആഖ്യാനത്തിന്റെ ഘടനയാണ് പരിശോധിക്കപ്പെടേണ്ടത്.

ലോകമെമ്പാടുമുള്ള വലതുപക്ഷ രാഷ്ട്രീയത്തിന്റെ അടിസ്ഥാന വ്യാകരണം ഒന്നാണ്. സമ്പദ്‌വ്യവസ്ഥയുടെ പ്രശ്നങ്ങൾക്ക് ഘടനാപരമായ കാരണങ്ങൾ അന്വേഷിക്കുന്നതിനുപകരം, ഏറ്റവും ദുർബലരായ കുടിയേറ്റക്കാരെ ചൂണ്ടിക്കാണിക്കുക. “അവർ നമ്മുടെ പണം കൊണ്ടുപോകുന്നു”, “അവർ നമ്മുടെ വിഭവങ്ങൾ ഊറ്റുന്നു” എന്ന വാചകങ്ങൾ അമേരിക്കയിലും യൂറോപ്പിലും നാം കേട്ടതാണ്. അതേ വാചകഘടനയും അതേ യുക്തിയും കേരള നിയമസഭയിൽ മുഴങ്ങുമ്പോൾ അതിന്റെ പേര് മാറുന്നില്ല. കുടിയേറ്റക്കാരന്റെ കൂലിയെ ‘ചോർച്ച’യായി ചിത്രീകരിക്കുന്ന നിമിഷം, ആ അധ്വാനം ഇവിടെ സൃഷ്ടിച്ച മൂല്യം, കെട്ടിടങ്ങൾ, റോഡുകൾ, കൃഷിയിടങ്ങൾ, ഹോട്ടലുകൾ, മത്സ്യബന്ധന ബോട്ടുകൾ എന്നിവ അദൃശ്യമാക്കപ്പെടുന്നു. കൂലി കൊടുത്തില്ലെങ്കിലും അധ്വാനം വേണം എന്ന ആഗ്രഹത്തിന് സാമ്പത്തിക ശാസ്ത്രത്തിൽ പേരില്ല; ചരിത്രത്തിൽ പേരുണ്ട്.
ഇതിനുള്ളിൽ പ്രവർത്തിക്കുന്ന മറ്റൊരു ധാരണ കൂടിയുണ്ട്. അതിസങ്കുചിതമായ ഒരു ദേശീയതാ സങ്കല്പം. കേരളത്തിന്റെ അതിർത്തിക്കുള്ളിൽ സമ്പാദിക്കുന്ന പണം അതിർത്തിക്കുള്ളിൽ തന്നെ നിൽക്കണം എന്ന ചിന്ത, ഇന്ത്യ എന്ന ഒറ്റ സാമ്പത്തിക ഇടത്തെയും തൊഴിൽ തേടി എവിടെയും സഞ്ചരിക്കാനുള്ള പൗരന്റെ ഭരണഘടനാപരമായ അവകാശത്തെയും (അനുച്ഛേദം 19) നിരാകരിക്കുന്നതാണ്. മുർഷിദാബാദിൽ നിന്നോ നാഗാവിൽ നിന്നോ വരുന്ന തൊഴിലാളി വിദേശിയല്ല; ഈ രാജ്യത്തിന്റെ പൗരനാണ്. അയാളുടെ കൂലി അയാളുടെ കുടുംബത്തിലേക്ക് പോകുന്നത് സാമ്പത്തിക പ്രക്രിയയാണ്, കുറ്റകൃത്യമല്ല.

അതിഥി തൊഴിലാളികളുടെ സാന്നിധ്യം കേരളത്തിന്റെ ബാധ്യതയല്ല; മലയാളിയുടെ സാമൂഹിക വികസനത്തിന്റെ മറ്റൊരു മുഖമാണ്. വിദ്യാഭ്യാസത്തിലും ആരോഗ്യത്തിലും കൈവരിച്ച നേട്ടങ്ങളും, തലമുറകളായി തുടരുന്ന പ്രവാസവും, ഉയർന്ന കൂലിനിരക്കും ചേർന്ന് മലയാളി യുവത കായികാധ്വാനം ആവശ്യമായ മേഖലകളിൽ നിന്ന് പടിപടിയായി മാറിനിന്നപ്പോൾ ആ വിടവ് നികത്തിയത് ഇവരാണ്. നിർമ്മാണം, കൃഷി, തോട്ടം, ഹോട്ടൽ, മത്സ്യബന്ധനം തുടങ്ങി അധ്വാനം ആവശ്യമായ ഏതാണ്ട് എല്ലാ മേഖലകളും ഇന്ന് മുന്നോട്ടുപോകുന്നത് അവരുടെ കൈകളിലാണ്. നാട്ടിലെ ചായക്കടകളിലും ബാർബർ ഷോപ്പുകളിലും വരെ ഇന്ന് അതിഥി തൊഴിലാളികളാണ് എന്നത് ഈ സാമൂഹിക മാറ്റത്തിന്റെ ഏറ്റവും ദൃശ്യമായ അടയാളമാണ്.

ഈ കഴിഞ്ഞ ഇലക്ഷൻ കാലത്ത് അതിഥി തൊഴിലാളികളിൽ വലിയൊരു വിഭാഗം നാട്ടിലേക്ക് മടങ്ങിയപ്പോൾ കേരളം നേരിട്ട തൊഴിൽ പ്രതിസന്ധി നാം കണ്ടതാണ്. നിർമ്മാണ സൈറ്റുകൾ നിശ്ചലമായി. നിരവധി പദ്ധതികൾ വൈകി. ചെറുതും വലുതുമായ കമ്പനികൾ പ്രതിസന്ധിയിലായി. നമ്മുടെ സമ്പദ്‌വ്യവസ്ഥയെ ചലിപ്പിക്കുന്ന ഈ കൈകളെയാണ് ഇന്ന് ‘അടിത്തറ മാന്തുന്നവർ’ എന്ന് വിശേഷിപ്പിക്കുന്നത്. ഒരു സാമ്പത്തിക മൂലധനത്തെ വിലയിരുത്തുന്നിടത്ത് തീർത്തും സ്റ്റേറ്റ് റെവന്യൂവിനെ മാത്രം ആശ്രയിച്ച് മദ്യ വരുമാനത്തെ പരാമർശിക്കുന്നതും ഒരു അപക്വതയാണ്. ഒരർത്ഥത്തിൽ സങ്കുചിതമായ അധികാര കേന്ദ്രീകൃത വിശകലനമാണത്.

കേരളം എന്ന സമൂഹത്തിന്റെ ആധുനിക ചരിത്രം കുടിയേറ്റത്തിന്റെ ചരിത്രമാണ്. സിലോണിലേക്കും മലയായിലേക്കും ബർമ്മയിലേക്കും പോയ തലമുറകൾ മുതൽ ഗൾഫ് മണലാരണ്യങ്ങളിൽ വിയർപ്പൊഴുക്കിയ ലക്ഷങ്ങൾ വരെ, അവർ അയച്ച പണമാണ് ഈ നാടിന്റെ വീടുകളും വിദ്യാഭ്യാസവും ആരോഗ്യവും പടുത്തുയർത്തിയത്. ഇന്നും ലോകമെങ്ങുമുള്ള മലയാളി പ്രവാസി സമൂഹമാണ് കേരളീയ സമ്പദ്‌വ്യവസ്ഥയെ താങ്ങിനിർത്തുന്നത്. ഇന്ത്യയിലെ ആകെ എൻ.ആർ.ഐ. നിക്ഷേപത്തിന്റെ അഞ്ചിലൊന്ന് കേരള ബാങ്കുകളിലാണ്. കുടിയേറ്റം കൊണ്ട് ജീവിക്കുന്ന ഒരു നാടിന്റെ മുഖ്യമന്ത്രി, തന്റെ നാട്ടിലേക്ക് കുടിയേറിവന്നവരുടെ റെമിറ്റൻസിനെ ഭീഷണിയായി ചിത്രീകരിക്കുമ്പോൾ, അത് ചരിത്രത്തോടുള്ള നന്ദികേട് മാത്രമല്ല; അപകടകരമായ ഒരു കീഴ്‌വഴക്കം കൂടിയാണ്.

കാരണം, ഈ യുക്തിക്ക് അതിർത്തികളില്ല. കേരളത്തിലെ തൊഴിലാളിയുടെ റെമിറ്റൻസ് ‘അടിത്തറ മാന്തലാണ്’ എങ്കിൽ, ദുബായിലെയും റിയാദിലെയും ഭരണാധികാരികൾക്ക് മലയാളിയുടെ റെമിറ്റൻസിനെക്കുറിച്ചും അതേ വാദം ഉന്നയിക്കാം. ബാംഗ്ലൂരിലും മുംബൈയിലും ഡൽഹിയിലും ജോലി ചെയ്യുന്ന ലക്ഷക്കണക്കിന് മലയാളികൾ നാട്ടിലേക്ക് അയക്കുന്ന പണത്തെക്കുറിച്ച് അവിടങ്ങളിലെ രാഷ്ട്രീയ നേതൃത്വവും ഇതേ ഭാഷ സ്വീകരിക്കാം. നമ്മുടെ നിയമസഭയിൽ നിന്ന് ഈ ആഖ്യാനത്തിന് നിയമസാധുത ലഭിച്ചാൽ, അതിന്റെ ആദ്യ ഇരകളിൽ ലോകമെമ്പാടും ചിതറിക്കിടക്കുന്ന മലയാളികളായിരിക്കും. പ്രവാസത്തിന്റെ വേദന ഏറ്റവും നന്നായി അറിയുന്ന ഒരു ജനത, മറ്റൊരു പ്രവാസിയോട് ഒരിക്കലും പറയാൻ പാടില്ലാത്ത വാക്കുകളാണിവ.

കുടിയേറ്റ തൊഴിലാളിയെ സാമ്പത്തിക പ്രതിയാക്കുന്ന ആഖ്യാനം കേരളത്തിന്റെ പൊതുബോധത്തിൽ സ്ഥാനം പിടിക്കരുത്. കേരളത്തിന് മുന്നിലുള്ള യഥാർഥ സാമ്പത്തിക ചോദ്യങ്ങൾ തൊഴിൽ സൃഷ്ടി, വ്യവസായ നിക്ഷേപം, ധനകാര്യ സുസ്ഥിരത, തൊഴിലാളികളുടെ രജിസ്ട്രേഷനും സാമൂഹിക സുരക്ഷയുമാണ്. അവയ്ക്കുള്ള ഉത്തരം തേടേണ്ടത് പഠനങ്ങളിലും നയങ്ങളിലുമാണ്; അയൽ സംസ്ഥാനത്തുനിന്ന് വന്ന് നമ്മുടെ വീടും റോഡും നഗരങ്ങളും പണിയുന്ന മനുഷ്യന്റെ ഗൂഗിൾ പേ കണക്കിലല്ല.

നിയമസഭയിൽ പറഞ്ഞ വാക്കുകൾ തിരുത്താനുള്ള മഹാമനസ്കത ജനാധിപത്യത്തിന്റെ അലങ്കാരമാണ്. ആ തിരുത്ത് ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.

Story Summary 

The Sunni AP faction has strongly criticized Chief Minister V.D. Satheesan for his remarks in the Legislative Assembly regarding ‘reverse remittances’ by migrant workers. The faction argued that labeling the money sent by migrant workers to their home states as a threat to Kerala’s economy is a dangerous political narrative similar to global right-wing rhetoric targeting migrants.

WhatsApp Channel Banner

Latest updates

അഴിമതിയാരോപണങ്ങൾക്കിടെ മിൽമ തിരുവനന്തപുരം മേഖല യൂണിയൻ പിരിച്ചുവിട്ടു; അഡ്മിനിസ്ട്രേറ്റീവ്...

തിരുവനന്തപുരം: വ്യാപക അഴിമതിയാരോപണങ്ങളുടെ പശ്ചാത്തലത്തിൽ മിൽമ തിരുവനന്തപുരം മേഖല യൂണിയൻ പിരിച്ചുവിട്ട് അഡ്മിനിസ്ട്രേറ്റീവ് ഭരണം ഏർപ്പെടുത്തി (Milma Thiruvananthapuram Regional Union). വിവിധ പരാതികളിൽ അന്വേഷണം പുരോഗമിക്കുന്ന സാഹചര്യത്തിലാണ് അടിയന്തര നടപടി സ്വീകരിച്ചതെന്ന്...

പോലീസ് ജീപ്പിൽ മദ്യക്കുപ്പി കണ്ടെത്തിയ സംഭവം; എസ്‌ഐക്കും സിപിഒയ്ക്കും...

തൊടുപുഴ: ഔദ്യോഗിക പോലീസ് വാഹനത്തിൽ നിന്ന് മദ്യക്കുപ്പിയും മറ്റ് നിരോധിത വസ്തുക്കളും കണ്ടെത്തിയ സംഭവത്തിൽ കരിമണ്ണൂർ പോലീസ് സ്റ്റേഷനിലെ (Karimannoor Police Station) എസ്‌ഐ എൻ.എസ്. റോയിയെയും സിപിഒ ജിജോ ആന്റണിയെയും സസ്‌പെൻഡ്...

പ്രൽഹാദ് ജോഷിക്ക് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അധിക ചുമതല; ധർമേന്ദ്ര...

ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചതിനെ തുടർന്ന് കേന്ദ്രമന്ത്രി പ്രൽഹാദ് ജോഷിക്ക് (Pralhad Joshi) വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അധിക ചുമതല നൽകി. ശനിയാഴ്ച പുറത്തിറക്കിയ ഔദ്യോഗിക ഉത്തരവിലൂടെയാണ് നിയമനം പ്രഖ്യാപിച്ചത്. രാഷ്ട്രപതി ദ്രൗപതി...

‘ഞങ്ങളെ പാറ്റകളെന്ന് വിളിച്ചതിന് നന്ദി’; സമരവിജയത്തിന് പിന്നാലെ ചീഫ്...

ന്യൂഡൽഹി: ജന്തർ മന്തറിൽ നടന്ന സിജെപി (Abhijit Deepke CJP) നേതൃത്വത്തിലുള്ള വിദ്യാർഥി പ്രതിഷേധം അവസാനിച്ചതിന് പിന്നാലെ, സംഘടനയുടെ രൂപീകരണത്തിന് പ്രചോദനമായത് ചീഫ് ജസ്റ്റിസ് ഐ. സൂര്യകാന്തിന്റെ പരാമർശമാണെന്ന് സിജെപി സ്ഥാപകൻ അഭിജിത്...

യുനെസ്കോ ലോക പൈതൃക പട്ടികയിൽ സാരാനാഥ്; ഇന്ത്യയുടെ 45-ാമത്തെ...

ന്യൂഡൽഹി: ഉത്തർപ്രദേശിലെ ചരിത്രപ്രസിദ്ധമായ ബുദ്ധമത തീർഥാടന കേന്ദ്രമായ സാരാനാഥിന് യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ സ്ഥാനം ലഭിച്ചു (Sarnath UNESCO World Heritage). ദക്ഷിണ കൊറിയയിലെ ബുസാനിൽ നടക്കുന്ന യുനെസ്കോ ലോക പൈതൃക...

DON'T MISS

20 വർഷം ഭാര്യയോട് ഒരക്ഷരം പോലും സംസാരിച്ചില്ല; ഒടുവിൽ...

ടോക്കിയോ: ഒരേ വീട്ടിൽ താമസിച്ചും മൂന്ന് മക്കളെ വളർത്തിയും ഏകദേശം 20 വർഷത്തോളം ഭാര്യയോട് കാര്യമായി സംസാരിക്കാതിരുന്ന ജപ്പാനിലെ ഒരാളുടെ ജീവിതകഥ വീണ്ടും സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ഒടുവിൽ നിശ്ശബ്ദതയ്ക്ക് പിന്നിലെ കാരണം...

ബസ് പാസും കുറച്ച് പണവും മാത്രം; നഷ്ടപ്പെട്ട പേഴ്സ്...

ബെംഗളൂരു: പൊതുഗതാഗത ബസിൽ നഷ്ടപ്പെട്ട പേഴ്സ് ഒരു ദിവസം മുഴുവൻ സുരക്ഷിതമായി സൂക്ഷിച്ച് യഥാർഥ ഉടമയ്ക്ക് തിരികെ നൽകിയ ബസ് കണ്ടക്ടറുടെ സത്യസന്ധതയാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ബെംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ട്...

ട്രംപിന്റെ പ്രസംഗത്തേക്കാൾ വൈറലായത് പിന്നിലിരുന്നയാൾ; പ്രസിഡന്റിന്റെ കൈയംഗ്യങ്ങൾ അതേപടി...

ജോർജിയ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ജോർജിയയിലെ തിരഞ്ഞെടുപ്പ് റാലിയിൽ പ്രസംഗിക്കുന്നതിനിടെ, അദ്ദേഹത്തിന്റെ ഓരോ കൈയംഗ്യവും മുഖഭാവവും അതേപടി അനുകരിച്ച പ്രേക്ഷകന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. ട്രംപിന്റെ പ്രസംഗത്തേക്കാൾ ഈ രസകരമായ...

PREMIUM

സർപ്പശയ്യയിൽ ഉറങ്ങുന്ന മഹാവിഷ്ണു, വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന കരിങ്കല്‍ വിഗ്രഹം;...

ഇന്ത്യയെപ്പോലെ നേപ്പാളും ആഴത്തിൽ വേരൂന്നിയ ഹൈന്ദവ വിശ്വാസങ്ങളും ആചാരങ്ങളും പുലർത്തുന്ന് രാജ്യമാണ്. നേപ്പാളിലെ ഹൈന്ദവ വിശ്വാസികൾക്ക് ഏറെ പ്രധാനപ്പെട്ട ഒരു മഹാവിഷ്ണു ക്ഷേത്രമാണ് ബുദ്ധനീലകണ്ഠ ക്ഷേത്രം (Budhanilkantha Temple). ഈ ക്ഷേത്രം ഹിന്ദുക്കൾക്കും...

ലോകത്തെ വിസ്മയിപ്പിക്കുന്ന സ്മാരകം; 19 പ്രതിമകളിൽ ഒളിഞ്ഞിരിക്കുന്ന കൊറിയൻ...

കൊറിയൻ യുദ്ധ സ്മാരകത്തിൽ 19 ഉരുക്ക് പ്രതിമകൾ ഉണ്ടെന്ന് നിങ്ങൾക്കറിയാമോ ? അവ അമേരിക്കയുടെ ദി ഫോർഗോട്ടൻ വാറിൽ പോരാടിയവർക്കുള്ള അക്ഷരാർത്ഥത്തിലും പ്രതീകാത്മകവുമായ ആദരാഞ്ജലിയെ പ്രതിനിധീകരിക്കുന്നു.1995-ൽ വാഷിംഗ്ടൺ ഡിസിയിൽ സമർപ്പിച്ച കൊറിയൻ യുദ്ധ...

ഒരു ലക്ഷത്തിലേറെ കണ്ണുകളെ വെളിച്ചത്തിലേക്ക് നയിച്ച ഡോക്ടർ! ഡോ....

പൂർണ്ണമായ ഇരുട്ടിൽ ജീവിക്കുന്നത് സങ്കൽപ്പിക്കുക.. കുറച്ച് മണിക്കൂറുകളല്ല, ദിവസങ്ങളല്ല, വർഷങ്ങളോളം. വെളിച്ചമില്ല. നിറങ്ങളില്ല. മുഖങ്ങളില്ല. അനന്തമായ കറുത്ത ശൂന്യത മാത്രം. ജീവിതം എപ്പോഴും ഇങ്ങനെയായിരിക്കുമെന്ന് വിശ്വസിച്ചു കൊണ്ട് നിങ്ങൾ അത് സ്വീകരിക്കാൻ തുടങ്ങും....