ആഗ്ര: ഉത്തർപ്രദേശിലെ ആഗ്രയിൽ ഭർത്താവിനെ കൊലപ്പെടുത്തി വീടിന്റെ ബാത്ത്റൂമിൽ കുഴിച്ചുമൂടിയ സംഭവത്തിൽ ഭാര്യ അറസ്റ്റിൽ. റൂബി എന്ന സ്ത്രീയാണ് ഭർത്താവ് സുരേന്ദ്ര ശർമ്മയെ കൊലപ്പെടുത്തിയ കേസിൽ പിടിയിലായത്. സുരേന്ദ്രയെ കാണാനില്ലെന്ന് പറഞ്ഞ് ഇവർ കഴിഞ്ഞ 45 ദിവസമായി പൊലീസിനെ കബളിപ്പിക്കുകയായിരുന്നു.(Agra murder case, Woman arrested in Agra for killing husband and burying body in bathroom)
ഭർത്താവിനെ കാണാനില്ലെന്ന പരാതിയെ തുടർന്ന് പൊലീസ് അന്വേഷണം നടത്തുന്നതിനിടയിൽ, അന്വേഷണവുമായി സഹകരിക്കുന്ന ഭാവത്തിൽ റൂബി പൊലീസിനൊപ്പം ചേർന്നിരുന്നു. അയൽവാസികൾക്ക് മുന്നിൽ താൻ വലിയ ദുഃഖത്തിലാണെന്ന് നടിച്ച് ഇവർ കരയുകയും ചെയ്തിരുന്നു. എന്നാൽ, ഭർത്താവിന്റെ തിരോധാനത്തെക്കുറിച്ച് റൂബി പറഞ്ഞ കാര്യങ്ങളിൽ വൈരുദ്ധ്യമുണ്ടെന്ന് സുരേന്ദ്രന്റെ സഹോദരൻ സംശയം പ്രകടിപ്പിച്ചതോടെയാണ് അന്വേഷണം റൂബിയിലേക്ക് തിരിഞ്ഞത്.
തുടർന്ന് നടത്തിയ വിശദമായ പരിശോധനയിലാണ് ബാത്ത്റൂമിലെ തറയ്ക്ക് താഴെ മൃതദേഹം മറവുചെയ്തതായി കണ്ടെത്തിയത്. വീടിന്റെ ബാത്ത്റൂമിലെ തറയിലെ പ്ലാസ്റ്റർ പൊളിച്ചുനീക്കിയാണ് പൊലീസ് മൃതദേഹം പുറത്തെടുത്തത്. പോസ്റ്റുമോർട്ടത്തിനായി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. കൊലപാതകത്തിൽ റൂബിക്ക് പുറമേ കൂടുതൽ ആളുകൾക്ക് പങ്കുണ്ടോ എന്നും മൃതദേഹം മറവുചെയ്യാൻ മറ്റാരെങ്കിലും സഹായിച്ചിട്ടുണ്ടോ എന്നും പൊലീസ് അന്വേഷിച്ചുവരികയാണ്.
Story Summary
A woman named Ruby has been arrested in Agra, Uttar Pradesh, for murdering her husband, Surendra Sharma, and burying his body beneath their bathroom floor. The crime came to light after 45 days of investigation, during which the accused had pretended to assist the police in searching for her missing husband. Authorities are now investigating if any accomplices assisted her in the murder and the subsequent cover-up.

