HomeKerala'ഓപ്പറേഷൻ തൂഫാൻ' പരിശോധനയ്ക്കിടെ പൊലീസിനെ ആക്രമിച്ച സംഭവം: പ്രതികളിൽ അവധിക്ക് നാട്ടിലെത്തിയ...

‘ഓപ്പറേഷൻ തൂഫാൻ’ പരിശോധനയ്ക്കിടെ പൊലീസിനെ ആക്രമിച്ച സംഭവം: പ്രതികളിൽ അവധിക്ക് നാട്ടിലെത്തിയ സൈനികനും | Soldier Among Four Arrested

പാലക്കാട്: ലഹരി വിരുദ്ധ പരിശോധനയ്ക്കിടെ പൊലീസുകാരെ മർദിച്ച കേസിൽ സൈനികൻ ഉൾപ്പെടെ നാലുപേർ അറസ്റ്റിൽ. റാഞ്ചിയിൽ നിന്ന് അവധിക്ക് നാട്ടിലെത്തിയ സൈനികൻ ജിനേഷ്, സുഹൃത്തുക്കളായ രഞ്ജിത്ത് (37), അനീഷ് (35), പ്രവീൺ (39) എന്നിവരാണ് പിടിയിലായത്. ഹേമാംബിക നഗർ സ്റ്റേഷനിലെ പ്രിൻസിപ്പൽ എസ്ഐ എസ്. സുദർശന, എസ്ഐ ജോൺ സേവ്യർ, സീനിയർ സിപിഒ രജീഷ് എന്നിവർക്കാണ് മർദനമേറ്റത്.(Soldier Among Four Arrested For Attacking Police During Vehicle Inspection In Palakkad)

ഓപ്പറേഷൻ തൂഫാൻ്റെ ഭാഗമായി വാഹന പരിശോധന നടത്തുന്നതിനിടെ മലമ്പുഴ ഭാഗത്തുനിന്ന് കാറിലെത്തിയ പ്രതികളെ പൊലീസ് കൈകാട്ടി നിർത്തിക്കുകയായിരുന്നു. പരിശോധനയെ ചോദ്യം ചെയ്ത പ്രതികൾ പോലീസിനെ ആക്രമിച്ചു. കാറിന്റെ പിൻസീറ്റിലുണ്ടായിരുന്ന സൈനികൻ ജിനേഷ് ഉദ്യോഗസ്ഥൻ്റെ മുഖത്തടിക്കുകയും കണ്ണട തകർക്കുകയും ചെയ്തു. തടയാൻ ശ്രമിച്ച വനിത എസ്ഐ ഉൾപ്പെടെയുള്ളവർക്ക് നേരെയും ആക്രമണമുണ്ടായി.

സംഭവസ്ഥലത്തുണ്ടായിരുന്ന ഹോം ഗാർഡ് വിവരം നൽകിയതിനെത്തുടർന്ന് സ്റ്റേഷനിൽ നിന്ന് കൂടുതൽ ഉദ്യോഗസ്ഥരെത്തിയാണ് പ്രതികളെ കീഴടക്കിയത്. മദ്യലഹരിയിലായിരുന്ന പ്രതികളെ ജില്ലാ ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്ക് വിധേയരാക്കി. ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനും, വനിതാ ഉദ്യോഗസ്ഥയുൾപ്പെടെയുള്ളവരെ ആക്രമിച്ചതിനും അസഭ്യം പറഞ്ഞതിനും കേസെടുത്തിട്ടുണ്ട്. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യും.

Story Summary

Four individuals, including a soldier named Jinesh who was on leave from Ranchi, have been arrested for assaulting three police officers, including a woman SI, during an ‘Operation Toofan’ vehicle inspection in Palakkad. The accused, who were allegedly under the influence of alcohol, attacked the officers after questioning the inspection. They will be produced in court for remand today.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.