HomeKerala'തല മുതൽ കാല് വരെ അടിച്ചു ചതച്ചു, മത പരിവർത്തനത്തിന് നിർബന്ധിച്ചു':...

‘തല മുതൽ കാല് വരെ അടിച്ചു ചതച്ചു, മത പരിവർത്തനത്തിന് നിർബന്ധിച്ചു’: ഉസ്ബക്കിസ്ഥാനിൽ കൊല്ലപ്പെട്ട മലയാളി വിദ്യാർത്ഥിനിയുടെ കുടുംബം പ്രതിക്കെതിരെ രംഗത്തെത്തി | Savariya Basanth Murder

ആലപ്പുഴ: ഉസ്ബക്കിസ്ഥാനിൽ മെഡിക്കൽ വിദ്യാർത്ഥിനിയായ ഹരിപ്പാട് സ്വദേശിനി സാവരിയ ബസന്ത് (22) കൊല്ലപ്പെട്ട സംഭവത്തിൽ സഹപാഠിയായ പ്രതിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി കുടുംബം രംഗത്ത്. പ്രതിയായ പെരിന്തൽമണ്ണ സ്വദേശി സദറുൽ അനം (23) സാവരിയെ തല മുതൽ കാല് വരെ അതിക്രൂരമായി അടിച്ചുചതച്ചിട്ടുണ്ടെന്നും മത പരിവർത്തനത്തിന് നിരന്തരം നിർബന്ധിച്ചിരുന്നതായും കുടുംബം വെളിപ്പെടുത്തി.(Savariya Basanth Murder Family Alleges Forced Conversion Pressure And Brutal Assault By Classmate In Uzbekistan)

സാവരിയ ഇതിന് വിസമ്മതിച്ചിരുന്നതായും പെൺകുട്ടിയുടെ ബന്ധുക്കൾ പറഞ്ഞു. അധികൃതർ നൽകിയ പ്രാഥമിക റിപ്പോർട്ടിൽ തലയ്ക്കേറ്റ ക്ഷതമാണ് മരണകാരണമെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ലാപ്ടോപ്പ് കൊണ്ട് തലയ്ക്കടിച്ചതാണ് മരണത്തിന് കാരണമായതെന്നായിരുന്നു ആദ്യ വിവരമെങ്കിലും, സാവരിയയുടെ ശരീരത്തിൽ നിരവധി മുറിവുകളുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥർ തങ്ങളെ കാണിച്ചതായും കുടുംബം വ്യക്തമാക്കി.

അവിടെയുള്ള ഹോസ്റ്റലിൽ അടിസ്ഥാന സൗകര്യങ്ങളോ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേക സുരക്ഷിത താമസ സംവിധാനങ്ങളോ ഉണ്ടായിരുന്നില്ലെന്നും ഭക്ഷണം കഴിക്കാൻ പോലും പ്രതിസന്ധി ഉണ്ടായിരുന്നതായും പരാതിയുണ്ട്. പ്രതി നാട്ടിലേക്ക് കടക്കുന്നത് തടയാനാണ് നാട്ടിൽ റീപോസ്റ്റ്‌മോർട്ടം നടത്തുന്നതെന്നും കേസ് ശക്തമാക്കുന്നതെന്നും കുടുംബം അറിയിച്ചു. ഹരിപ്പാട് പൊലീസ് പ്രതി സദറുൽ അനമിനെതിരെ കൊലക്കുറ്റം ചുമത്തി കേസെടുത്തിട്ടുണ്ട്.

Story Summary

The family of Savariya Basanth, a 22-year-old medical student from Haripad killed in Uzbekistan, raised grave allegations against her classmate and accused Sadarul Anam, claiming he brutally assaulted her and pressured her for conversion. Following a complaint from her father, Haripad police registered a murder case to strengthen legal proceedings, and a re-postmortem will be conducted at Vandanam Medical College today.

Clickable Info Box