തൃശൂർ: മാള അഷ്ടമിച്ചിറ ജൂബിലി നഗർ പ്രദേശത്ത് നിരവധി പേരെ ആക്രമിച്ച തെരുവുനായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു. വ്യാഴാഴ്ച രാവിലെ പ്രദേശവാസികൾക്ക് നേരെ ആക്രമണം നടത്തിയ നായയെ പിന്നീട് പിടികൂടി മാള ബ്ലോക്ക് വെറ്ററിനറി ആശുപത്രിയിൽ നിരീക്ഷണത്തിൽ വെച്ചിരുന്നു (Rabies Confirmed Mala). ഇവിടെ വെച്ച് ചത്ത നായയുടെ സാമ്പിളുകൾ മണ്ണുത്തി വെറ്ററിനറി സർവകലാശാലയിലെ പാത്തോളജി വിഭാഗത്തിൽ നടത്തിയ പരിശോധനയിലാണ് രോഗബാധ കണ്ടെത്തിയത്.
നായയുടെ ശരീരത്തിൽ മുറിവുകളും ത്വക്ക് രോഗങ്ങളുടെ ലക്ഷണങ്ങളും ഉണ്ടായിരുന്നതായി പരിശോധനാ റിപ്പോർട്ടിൽ പറയുന്നു. ശ്വാസകോശം, കരൾ, സ്പ്ലീൻ എന്നിവയിലും അണുബാധ കണ്ടെത്തിയിട്ടുണ്ട്. ഡയറക്ട് ഫ്‌ലൂറസെന്റ് ആന്റിബോഡി ടെസ്റ്റിലൂടെയാണ് റേബീസ് വൈറസിന്റെ സാന്നിധ്യം ഉറപ്പിച്ചത്. ആക്രമണത്തിനിരയായവർ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുകയും പ്രതിരോധ കുത്തിവയ്പ്പുകൾ സ്വീകരിക്കുകയും ചെയ്തിരുന്നു. ഇവർ ചികിത്സയും പ്രതിരോധ കുത്തിവയ്പ്പുകളും കൃത്യമായി തുടരണമെന്ന് ആരോഗ്യവകുപ്പ് നിർദ്ദേശിച്ചു. പ്രദേശത്ത് തെരുവുനായ ശല്യം വർധിച്ചുവരുന്നതിൽ നാട്ടുകാർ കടുത്ത ആശങ്കയിലാണ്.
Summary: A stray dog that attacked several residents in the Jubilee Nagar area of Mala, Ashtamichira, has tested positive for rabies. The dog, which died while under observation at the Mala Veterinary Hospital, was sent to the Kerala Veterinary and Animal Sciences University in Mannuthy for testing. The results confirmed the presence of the rabies virus. Health officials have urged all individuals bitten or scratched by the dog to strictly follow their prescribed course of treatment and rabies vaccinations.

