തിരുവനന്തപുരം: സംസ്ഥാനത്ത് നിപ വൈറസ് ബാധയും പകർച്ചവ്യാധികളും പടരുന്ന സാഹചര്യത്തിൽ സർക്കാർ സ്വീകരിക്കുന്ന നടപടികൾ അത്യന്തം ശോചനീയമാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ കുറ്റപ്പെടുത്തി (Pinarayi Vijayan Criticism). നിപയെ വേണ്ട ഗൗരവത്തോടെ കാണാൻ ആരോഗ്യവകുപ്പിനും സർക്കാരിനും കഴിഞ്ഞിട്ടില്ലെന്നും, സർക്കാർ-ആരോഗ്യവകുപ്പ് ഏകോപനം പൂർണ്ണമായും തകർന്നുവെന്നും അദ്ദേഹം ആരോപിച്ചു. വിഷയത്തിൽ ആരോഗ്യ മന്ത്രിയുടെ ഇടപെടൽ ഒട്ടും കാര്യക്ഷമമല്ലെന്നും, നിപ ബാധിച്ച രോഗി വെന്റിലേറ്ററിൽ കഴിയുമ്പോൾ പോലും ജീവൻരക്ഷാ മരുന്നുകൾക്ക് ക്ഷാമം നേരിടുന്നത് സർക്കാരിന്റെ വീഴ്ചയാണെന്നും അദ്ദേഹം പറഞ്ഞു.
ദേവസ്വം സ്പെഷ്യൽ പ്ലീഡർ നിയമനത്തെക്കുറിച്ചും പിണറായി വിജയൻ രൂക്ഷമായ ഭാഷയിൽ വിമർശനം ഉന്നയിച്ചു. ശബരിമല സ്വർണ്ണക്കൊള്ളക്കേസിലെ പ്രതിഭാഗം അഭിഭാഷകനായിരുന്ന കെ.ബി. പ്രദീപിനെ ദേവസ്വം പ്ലീഡറായി നിയമിച്ചത് തികച്ചും വിചിത്രമായ നടപടിയാണെന്ന് അദ്ദേഹം പറഞ്ഞു. നിയമനം “കള്ളന് ചൂട്ട് പിടിക്കുന്നതിന്” തുല്യമാണെന്നും, ദേവസ്വം മന്ത്രി പോലും അറിയാതെ ഇത്തരമൊരു നിയമനം നടത്തിയത് സർക്കാരിന്റെ തീരുമാനങ്ങളിലുള്ള അവ്യക്തതയും ചില കേന്ദ്രങ്ങളുടെ അമിതാധികാര പ്രവണതയുമാണ് കാണിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Summary: Opposition leader Pinarayi Vijayan has sharply criticized the Kerala government’s handling of the Nipah outbreak, describing it as “pathetic” and highlighting a lack of coordination between the government and the health department. He slammed the Health Minister’s failure to intervene effectively, especially given reports of life-saving drug shortages during the crisis. Additionally, Vijayan condemned the appointment of Advocate K.B. Pradeep as Devaswom Special Pleader, labeling it a move to “aid the accused” in the Sabarimala gold theft case.

