തിരുവനന്തപുരം: രാഷ്ട്രീയ കേരളത്തിൽ വലിയ കൊടുങ്കാറ്റ് സൃഷ്ടിച്ച, മുൻ മുഖ്യമന്ത്രി പിണറായി വിജയനെ വിമാനത്തിനുള്ളിൽ വെച്ച് വധിക്കാൻ ശ്രമിച്ചെന്ന കേസിൽ കുറ്റപത്രം സമർപ്പിച്ചു. ഏറെ വിവാദമായ കേസിൽ വ്യോമയാന നിയമപ്രകാരമുള്ള കടുത്ത വകുപ്പുകൾ ഒഴിവാക്കിയാണ് ഇപ്പോൾ കോടതിയിൽ കുറ്റപത്രം നൽകിയിരിക്കുന്നത്.(Pinarayi Vijayan aircraft attack case, Police File Chargesheet )
സംഭവം നടന്ന് മൂന്ന് വർഷത്തിന് ശേഷമാണ് അന്വേഷണസംഘം നടപടികൾ പൂർത്തിയാക്കിയത്. കെ.എസ്. ശബരിനാഥൻ ഉൾപ്പെടെ നാല് പേരാണ് കേസിലെ പ്രതികൾ. ഇൻഡിഗോ വിമാനത്തിനുള്ളിൽ വെച്ച് മുൻ മുഖ്യമന്ത്രിയെ വധിക്കാൻ ശ്രമിച്ചു എന്നാണ് കുറ്റപത്രത്തിൽ പ്രധാനമായും ആരോപിക്കുന്നത്.
വിമാനത്തിനുള്ളിലെ അക്രമങ്ങളുമായി ബന്ധപ്പെട്ട് കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ കർശനമായ എയർക്രാഫ്റ്റ് സുരക്ഷാ വകുപ്പുകൾ ഉൾപ്പെടുത്തിയായിരുന്നു ആദ്യം കേസ് മുന്നോട്ട് പോയിരുന്നത്. എന്നാൽ, നിലവിൽ സമർപ്പിച്ചിരിക്കുന്ന അന്തിമ കുറ്റപത്രത്തിൽ ഈ വകുപ്പുകൾ ഒഴിവാക്കിയിട്ടുണ്ട്.
Story Summary
The police filed a chargesheet in the controversial aircraft attack case against former CM Pinarayi Vijayan, dropping aviation safety law charges. Three years after the incident, the chargesheet names four accused, including Youth Congress leader K S Sabarinadhan, for attempt to murder inside an Indigo flight.

