തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാജ കള്ളിന്റെ ഉൽപാദനവും വിതരണവും പൂർണ്ണമായും തടയുക എന്ന ലക്ഷ്യത്തോടെ എക്സൈസ് വകുപ്പ് ‘ഓപ്പറേഷൻ ശുദ്ധി’ എന്ന പേരിൽ പ്രത്യേക കർമ്മപദ്ധതിക്ക് തുടക്കമിട്ടു. ഉപഭോക്താക്കളുടെ ആരോഗ്യ സുരക്ഷിതത്വം ഉറപ്പാക്കാൻ സംസ്ഥാനവ്യാപകമായി പരിശോധനകൾ കർശനമാക്കിയതായി അധികൃതർ അറിയിച്ചു.(Operation Shuddhi, Excise Department Launches Operation Shuddhi To Prevent Adulterated Toddy Distribution)
‘ജാഗ്രതയോടെ എക്സൈസ്’ എന്ന സന്ദേശമുയർത്തിയാണ് വകുപ്പ് ഈ ദൗത്യം മുന്നോട്ട് കൊണ്ടുപോകുന്നത്. പാലക്കാട് ഉൾപ്പെടെ കള്ള് ചെത്തുന്ന പ്രധാന പ്രദേശങ്ങളിലും സംസ്ഥാനത്തെ വിവിധ കള്ള് ഷാപ്പുകളിലും എക്സൈസ് സംഘം റെയ്ഡുകൾ ഊർജ്ജിതമാക്കി.
കള്ള് ഷാപ്പുകൾ, കള്ള് കടത്തുന്ന വാഹനങ്ങൾ, ചെത്തുന്ന തെങ്ങിൻ തോപ്പുകൾ എന്നിവ കേന്ദ്രീകരിച്ചാണ് പരിശോധനകൾ. വിവിധ ഘട്ടങ്ങളിൽ സാമ്പിളുകൾ ശേഖരിച്ച് രാസപരിശോധനയ്ക്ക് വിധേയമാക്കുന്നു. രാസവസ്തുക്കൾ കലർത്തിയ വ്യാജ കള്ള് നിർമ്മാണമോ വിതരണമോ കണ്ടെത്തിയാൽ കർശനമായ നിയമനടപടികളും കേസുകളും ഉടൻ രജിസ്റ്റർ ചെയ്യും. പൊതുജനങ്ങൾക്കും വ്യാജ കള്ള് സംബന്ധിച്ച വിവരങ്ങൾ അധികൃതരെ അറിയിക്കാം. വിവരങ്ങൾ നൽകുന്നവരുടെ പേരുവിവരങ്ങൾ തികച്ചും രഹസ്യമായി സൂക്ഷിക്കും.
Story Summary
The Kerala Excise Department has launched ‘Operation Shuddhi’ to curb the production and distribution of synthetic or adulterated toddy across the state. Through extensive raids and chemical testing at toddy shops and collection centers, the department aims to ensure public health and safety, while encouraging the public to report illicit activities via their control room.

