കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളജ് വിദ്യാർഥി നിതിൻരാജിൻ്റെ മരണത്തിൽ ലോൺ ആപ്പ് ടെലികോളറായ ഉത്തർപ്രദേശ് നോയിഡ സ്വദേശി സൗരവ് (24) അറസ്റ്റിൽ. ക്രൈംബ്രാഞ്ച് സംഘമാണ് ഇയാളെ ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തി അറസ്റ്റ് ചെയ്തത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം നാലായി. നേരത്തെ ജയ് പ്രകാശ്, പ്രശാന്ത് കേവൽ, ഋഷികേശ് തിവാരി എന്നിവരെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു.(Nitin Raj death case, One more arrested, anticipatory bail plea of Dr. Ram in court)
കണ്ണൂർ ക്രൈംബ്രാഞ്ച് എസ്.പി പി. ബാലകൃഷ്ണൻ നായരുടെ മേൽനോട്ടത്തിൽ ഡിവൈഎസ്പി ജീവൻ ജോർജാണ് കേസ് അന്വേഷിക്കുന്നത്. കേസിലെ ഒന്നാം പ്രതിയും കോളജ് അധ്യാപകനുമായ ഡോ. എം.കെ. റാമിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി വിധി പറയാനായി മാറ്റി. തനിക്ക് സംഭവവുമായി യാതൊരു ബന്ധവുമില്ലെന്നും കേസിലേക്ക് തന്നെ അനാവശ്യമായി വലിച്ചിഴക്കുകയാണെന്നുമാണ് ഡോ. റാം വാദിക്കുന്നത്.
സെഷൻസ് കോടതി ജാമ്യാപേക്ഷ നേരത്തെ തള്ളിയിരുന്നു. ഹൈക്കോടതിയുടെ വാക്കാൽ നിർദ്ദേശം ഉള്ളതിനാലാണ് ഇയാളെ അറസ്റ്റ് ചെയ്യാത്തതെന്നാണ് അന്വേഷണ സംഘത്തിന്റെ വിശദീകരണം.
Story Summary
The Crime Branch has arrested another individual, Saurav (24), linked to the loan app fraud case connected to the suicide of BDS student Nitin Raj. This brings the total number of arrests to four. Meanwhile, the High Court is yet to deliver its verdict on the anticipatory bail plea of the prime accused and college professor, Dr. M.K. Ram, as the victim’s family expresses frustration over the delay in bringing him to justice.

