തിരുവനന്തപുരം: പുതിയ യു.ഡി.എഫ് സർക്കാർ അധികാരമേൽക്കുന്നതിന് മുന്നോടിയായി കെ.എസ്.ആർ.ടി.സി. ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുമെന്ന തിരഞ്ഞെടുപ്പ് വാഗ്ദാനം ഉടൻ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന വ്യാപകമായി മഹിളാ മോർച്ച പ്രവർത്തകരുടെ പ്രതിഷേധം. തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ മെയ് 15 മുതൽ സൗജന്യ യാത്ര ലഭ്യമാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് സമരം.(Mahila Morcha Protests Inside KSRTC Buses Demanding Free Travel For Women In Kerala)
പറഞ്ഞത് നടപ്പാക്കൂ, വാഗ്ദാനം പോര നടപടി വേണം തുടങ്ങിയ മുദ്രാവാക്യങ്ങൾ എഴുതിയ പ്ലക്കാർഡുകളുമായി മഹിളാ മോർച്ചാ പ്രവർത്തകർ വിവിധ ഡിപ്പോകളിലും സർവീസ് നടത്തുന്ന കെ.എസ്.ആർ.ടി.സി ബസുകളിലും കയറി പ്രതിഷേധിച്ചു. ഇവരെ തടഞ്ഞത് വാക്കേറ്റത്തിന് ഇടയാക്കി.
കൊല്ലത്ത് മഹിളാ മോർച്ചാ പ്രവർത്തകർ ബസുകൾ ഉപരോധിച്ചതിനെത്തുടർന്ന് സർവീസുകൾ തടസ്സപ്പെട്ടു. ബസിനുള്ളിൽ സമരം ശക്തമായതോടെ മറ്റ് യാത്രക്കാർ ഇറങ്ങിപ്പോകേണ്ടി വന്നു. വരും ദിവസങ്ങളിൽ പുതിയ മന്ത്രിസഭ അധികാരമേൽക്കാനിരിക്കെ, സർക്കാരിനെ സമ്മർദ്ദത്തിലാക്കാനുള്ള നീക്കത്തിലാണ് ബി.ജെ.പി.യും പോഷക സംഘടനകളും.
Story Summary
Mahila Morcha activists staged statewide protests inside KSRTC buses demanding the immediate implementation of free travel for women, citing a campaign promise made by KC Venugopal for May 15. The protests led to heated arguments with conductors and disrupted bus services, particularly in Kollam.

