തിരുവനന്തപുരം: സംസ്ഥാനത്ത് തുടരുന്ന കനത്ത മഴയുടെയും പ്രളയസാഹചര്യത്തിന്റെയും പശ്ചാത്തലത്തിൽ സ്ഥിതിഗതികൾ വിലയിരുത്തി ഭരണകൂടം. പ്രത്യേകിച്ചും ഇടുക്കി, പത്തനംതിട്ട, കോട്ടയം ജില്ലകളിൽ ഏത് അടിയന്തര സാഹചര്യവും നേരിടാൻ സജ്ജരായിരിക്കാൻ കളക്ടർമാരോട് മുഖ്യമന്ത്രി നിർദ്ദേശിച്ചിട്ടുണ്ട്. മഴക്കെടുതി രൂക്ഷമായ ജില്ലകളിൽ പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നതിനായി മന്ത്രിമാർക്ക് പ്രത്യേക ചുമതലകൾ നൽകി. തിരുവനന്തപുരത്ത് സി. പി. ജോൺ, പത്തനംതിട്ടയിൽ പി. സി. വിഷ്ണുനാഥ്, കോട്ടയത്ത് മോൻസ് ജോസഫ്, ഇടുക്കിയിൽ അനൂപ് ജേക്കബ് എന്നിവർ ക്യാമ്പ് ചെയ്ത് ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും. സംസ്ഥാനതല ഏകോപനം റവന്യൂ മന്ത്രി നിർവ്വഹിക്കും.(Kerala Heavy Rain Ministers Assigned District Relief Coordination CPM Rescue Call)
ദുരന്തസാധ്യത നിലനിൽക്കുന്ന മേഖലകളിലെ എം.എൽ.എമാരുമായി സ്ഥിതിഗതികൾ സംസാരിച്ചതായും ഇടുക്കി, പത്തനംതിട്ട, കോട്ടയം ജില്ലാ കളക്ടർമാർക്ക് അടിയന്തര നിർദ്ദേശം നൽകിയതായും അധികൃതർ അറിയിച്ചു. അതിനിടെ, തിരുവനന്തപുരം മുതലപ്പൊഴിയിൽ കാണാതായ രണ്ടുപേർക്കായി കോസ്റ്റ് ഗാർഡ് വെസ്സലും മറൈൻ എൻഫോഴ്‌സ്‌മെന്റും ഉൾക്കടലിൽ തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്.
സംസ്ഥാനത്ത് വെള്ളപ്പൊക്കവും ഉരുൾപൊട്ടൽ ഭീഷണിയും നിലനിൽക്കുന്ന സാഹചര്യത്തിൽ എല്ലാ പാർട്ടി പ്രവർത്തകരും ദുരിതാശ്വാസ-രക്ഷാപ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുക്കണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് ആഹ്വാനം ചെയ്തു. ദുരിതബാധിതർക്ക് ആവശ്യമായ ഭക്ഷണവും വെള്ളവും ഉറപ്പാക്കണം. അപകടസാധ്യതയുള്ള മേഖലകളിൽ നിന്ന് ജനങ്ങളെ സുരക്ഷിതകേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാർപ്പിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. മഴ ശമിക്കുന്നതോടെ ശുചീകരണ പ്രവർത്തനങ്ങളിലും എല്ലാവരും പങ്കാളികളാകണം, സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് ആഹ്വാനം ചെയ്തു.
Story Summary
In response to severe rainfall across Kerala, ministers have been assigned to monitor and coordinate relief operations in heavily affected districts including Idukki, Pathanamthitta, Kottayam, and Thiruvananthapuram. The CPM State Secretariat has called upon party workers to join rescue and relief efforts to assist impacted families.


