ദില്ലി: കേരളത്തിലെ അടുത്ത മുഖ്യമന്ത്രിയെ നിശ്ചയിക്കാനുള്ള കോൺഗ്രസ് ഹൈക്കമാൻഡ് ചർച്ചകൾ ദില്ലിയിൽ നിർണ്ണായക ഘട്ടത്തിലേക്ക്. എഐസിസി അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെയുടെ വസതിയിൽ നടക്കുന്ന യോഗത്തിൽ വി.ഡി. സതീശൻ, രമേശ് ചെന്നിത്തല, കെ.സി. വേണുഗോപാൽ എന്നീ മൂന്ന് നേതാക്കളും പങ്കെടുക്കുന്നുണ്ട് (Kerala CM Discussion Delhi). മുഖ്യമന്ത്രി സ്ഥാനമല്ലാതെ മറ്റൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്ന കടുത്ത നിലപാടിലാണ് വി.ഡി. സതീശൻ, രമേശ് ചെന്നിത്തല പക്ഷങ്ങൾ.
കൂടുതൽ എംഎൽഎമാരുടെ പിന്തുണ കെ.സി. വേണുഗോപാലിനാണെന്ന റിപ്പോർട്ടുകൾക്കിടെയാണ് സതീശനും ചെന്നിത്തലയും തങ്ങളുടെ നിലപാട് വ്യക്തമാക്കിയത്. മുഖ്യമന്ത്രി പദം ലഭിച്ചില്ലെങ്കിൽ മന്ത്രിസഭയുടെ ഭാഗമാകാൻ താനില്ലെന്ന് രമേശ് ചെന്നിത്തല അടുപ്പമുള്ളവരോട് സൂചിപ്പിച്ചതായാണ് വിവരം. അതേസമയം, ഘടകകക്ഷികളുടെ പിന്തുണ തനിക്കാണെന്ന് വി.ഡി. സതീശനും സീനിയോറിറ്റി പരിഗണിക്കണമെന്ന് ചെന്നിത്തലയും ഹൈക്കമാൻഡിനെ അറിയിച്ചിട്ടുണ്ട്. രാഹുൽ ഗാന്ധിയുടെ സാന്നിധ്യത്തിൽ നടക്കുന്ന ഈ ചർച്ചകളിൽ ഹൈക്കമാൻഡ് സ്വീകരിക്കുന്ന തീരുമാനം കേരളത്തിലെ കോൺഗ്രസിൽ വലിയ ചലനങ്ങൾ ഉണ്ടാക്കുമെന്നാണ് വിലയിരുത്തൽ.
Summary: High-level discussions to select the next Kerala Chief Minister are underway at Mallikarjun Kharge’s residence in Delhi. Both V.D. Satheesan and Ramesh Chennithala have reportedly taken a tough stance, refusing any compromise other than the CM post, while K.C. Venugopal remains a strong contender with majority MLA support.

