ന്യൂഡൽഹി: പരീക്ഷാ പേപ്പർ ചോർച്ചയ്‌ക്കെതിരെ കോക്ക്റോച്ച് ജനതാ പാർട്ടി (CJP) നടത്തിയ ചലോ സൻസദ് മാർച്ചിനിടെ വിദ്യാർഥികൾക്ക് നേരെയുണ്ടായ ക്രൂരമായ പോലീസ് നടപടികൾ ചോദ്യം ചെയ്തുള്ള ഹർജികൾ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് ഹർജികളിൽ ഇന്ന് തുടർവാദം കേൾക്കുന്നത്.(Supreme Court To Hear CJP Student Protest Police Action and NTA Reform Pleas Today)
സംഭവം അന്വേഷിക്കാൻ പ്രമുഖ വ്യക്തികൾ ഉൾപ്പെടുന്ന സ്വതന്ത്ര സമിതിയെയോ അന്വേഷണ കമ്മീഷനെയോ നിയോഗിക്കുന്ന കാര്യത്തിൽ കോടതി ഇന്ന് നിർണായക തീരുമാനമെടുത്തേക്കും. മത്സരപ്പരീക്ഷകളുടെ പേപ്പർ ചോർച്ച തടയുന്നതിനും എൻടിഎ സംവിധാനങ്ങൾ പൂർണ്ണമായി അഴിച്ചുപണിയുന്നതിനും ലക്ഷ്യമിട്ടുള്ള പൊതുതാൽപര്യ ഹർജികളും സുപ്രീം കോടതിയുടെ പരിഗണനയിലുണ്ട്.
ക്രിമിനൽ പശ്ചാത്തലമില്ലാത്ത വിദ്യാർഥികൾക്കെതിരെ പോലീസ് രജിസ്റ്റർ ചെയ്ത കേസുകളിലും മറ്റ് അച്ചടക്ക നടപടികളിലും കോടതി നേരത്തെ സ്റ്റേ അനുവദിച്ചിരുന്നു. സംഭവദിവസത്തെ സിസിടിവി ദൃശ്യങ്ങൾ, ഡ്രോൺ ദൃശ്യങ്ങൾ, ബോഡി ക്യാമറ റെക്കോർഡിംഗുകൾ, വയർലെസ് സന്ദേശങ്ങൾ എന്നിവ സുരക്ഷിതമായി സൂക്ഷിക്കാൻ പോലീസിനും ബന്ധപ്പെട്ട അധികാരികൾക്കും കോടതി കർശന നിർദേശം നൽകി.
Story Summary
The Supreme Court is set to hear petitions challenging police action against student protesters led by the Cockroach Janta Party (CJP) over exam paper leaks and seeking NTA reforms. A bench led by the Chief Justice will decide on constituting an independent probe into alleged police excesses while reviewing interim protections already granted to non-criminal student protesters.


