കൊച്ചി: വ്യക്തികളെ കുടിയൊഴിപ്പിക്കാൻ ഉത്തരവിടാൻ സംസ്ഥാന ന്യൂനപക്ഷ കമ്മിഷന് അധികാരമില്ലെന്ന് ഹൈക്കോടതി. മലപ്പുറം സ്വദേശി മൊയ്തീൻകുട്ടി സമർപ്പിച്ച ഹർജി പരിഗണിച്ച ജസ്റ്റിസ് എസ്. ഈശ്വരനാണ് കമ്മിഷന്റെ കുടിയിറക്കൽ ഉത്തരവ് റദ്ദാക്കിയത് (Minority Commission Eviction Order Cancelled). വസ്തു രജിസ്ട്രേഷൻ കഴിഞ്ഞിട്ടും സ്ഥലം ഒഴിഞ്ഞുനൽകുന്നില്ലെന്ന പരാതിയിൽ കമ്മിഷൻ ഇടപെട്ടത് നിയമവിരുദ്ധമാണെന്ന് കോടതി നിരീക്ഷിച്ചു.
വസ്തു ഇടപാടുകളുമായി ബന്ധപ്പെട്ട തർക്കങ്ങളിൽ സിവിൽ കോടതിയെയാണ് സമീപിക്കേണ്ടതെന്ന് കോടതി വ്യക്തമാക്കി. നിയമപരമായ നടപടികൾ മറികടക്കാൻ ന്യൂനപക്ഷ കമ്മിഷനെ സമീപിക്കുന്നത് ശരിയല്ല. സർക്കാരിന് ശുപാർശകൾ നൽകുന്നതിലേക്ക് കമ്മിഷന്റെ അധികാരം പരിമിതമാണെന്നും, കുടിയൊഴിപ്പിക്കൽ ഉത്തരവുകൾ പുറപ്പെടുവിക്കുന്നത് പരിധി ലംഘിക്കലാണെന്നും കോടതി ചൂണ്ടിക്കാട്ടി. അബ്ദുൽ സലാം നൽകിയ പരാതിയിൽ കമ്മിഷൻ പുറപ്പെടുവിച്ച ഉത്തരവാണ് കോടതി അസാധുവാക്കിയത്.
Summary: The Kerala High Court has ruled that the State Minority Commission does not have the authority to order the eviction of individuals. Setting aside an eviction order issued by the commission in a property dispute, Justice S. Easwaran clarified that such civil matters must be handled by civil courts and that the commission’s powers are limited to making recommendations to the government.

