HomeKeralaകാഫിർ സ്‌ക്രീൻഷോട്ട് കേസ്: ജിതിൻ ഭാസ്‌കർ ജയിൽ മോചിതനായി; വൻ സ്വീകരണം...

കാഫിർ സ്‌ക്രീൻഷോട്ട് കേസ്: ജിതിൻ ഭാസ്‌കർ ജയിൽ മോചിതനായി; വൻ സ്വീകരണം | Kafir screenshot case

കോഴിക്കോട്: വടകരയിലെ വിവാദമായ ‘കാഫിർ’ സ്‌ക്രീൻഷോട്ട് കേസിൽ അറസ്റ്റിലായിരുന്ന ജിതിൻ ഭാസ്‌കർ ജയിൽ മോചിതനായി. കഴിഞ്ഞ 19 ദിവസമായി വടകര സബ് ജയിലിൽ റിമാൻഡിലായിരുന്ന ഇദ്ദേഹത്തിന് കോഴിക്കോട് ജില്ലാ സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്.(Kafir screenshot case, Jithin Bhaskar released from jail )

കർശന ഉപാധികളോടെയാണ് കോടതി ജാമ്യം നൽകിയിരിക്കുന്നത്. ജയിൽ മോചിതനായ ജിതിനെ സി.പി.എം, ഡി.വൈ.എഫ്.ഐ പ്രവർത്തകർ ചേർന്ന് സ്വീകരിച്ചു. ഡി.വൈ.എഫ്.ഐ നേതാവും സി.പി.എം തിരുവള്ളൂർ തുരുത്തി ലോക്കൽ കമ്മിറ്റി അംഗവുമാണ് ജിതിൻ ഭാസ്കർ.

‘വടകര സ്‌ക്വാഡ്’ എന്ന വാട്‌സ്ആപ്പ് ഗ്രൂപ്പിന്റെ അഡ്മിൻ കൂടിയായ ജിതിൻ, ബ്രോഡ്കാസ്റ്റ് വഴി ഈ സ്‌ക്രീൻഷോട്ട് 200-ഓളം പേർക്ക് സന്ദേശമായി അയച്ചുവെന്നും, തെളിവുകൾ നശിപ്പിക്കാൻ ശ്രമിച്ചെന്നുമാണ് പോലീസ് കണ്ടെത്തൽ. ജില്ലാ ഫോറൻസിക് വിഭാഗം നടത്തിയ പരിശോധനയിൽ ഇതിനുളള തെളിവുകൾ ലഭിച്ചിരുന്നു.

Story Summary

DYFI leader Jithin Bhaskar, an accused in the Vadakara ‘Kafir’ screenshot case, has been released from jail after 19 days in custody following a bail order from the Kozhikode District Sessions Court. Jithin, who is the administrator of the ‘Vadakara Squad’ WhatsApp group, was arrested for allegedly forwarding the controversial screenshot via broadcast to over 200 people and attempting to destroy digital evidence.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.