Description
Digital Voice of Kerala
Monday, May 18, 2026

Digital Voice of Kerala
HomeKeralaഹജ്ജ് തീർത്ഥാടകർക്കായി കരിപ്പൂരിൽ ആയുർവ്വേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു | Karipur...

ഹജ്ജ് തീർത്ഥാടകർക്കായി കരിപ്പൂരിൽ ആയുർവ്വേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു | Karipur Hajj House Ayurvedic Medical Camp

🎙️ Latest Podcast

കൊണ്ടോട്ടി: ഈ വർഷത്തെ ഹജ്ജ് തീർത്ഥാടനത്തിന് മുന്നോടിയായി ഭാരതീയ ചികിത്‌സാ വകുപ്പും നാഷണൽ ആയുഷ് മിഷനും സംയുക്തമായി ഹാജിമാർക്കായി ആയുർവ്വേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു (Karipur Hajj House Ayurvedic Medical Camp). കരിപ്പൂർ ഹജ്ജ് ഹൗസിൽ വെച്ച് നടന്ന ക്യാമ്പിന്റെ ഉദ്ഘാടനം മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി. എ. ജബാർ ഹാജി നിർവ്വഹിച്ചു. ഹജ്ജ് കമ്മിറ്റി ചെയർമാൻ ഹുസൈൻ സഖാഫി ചുള്ളിക്കോട് ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

ഹാജിമാരുടെ ആരോഗ്യ സംരക്ഷണത്തിന് മുൻഗണന നൽകി ഒരുക്കിയ ക്യാമ്പിൽ ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കൽ ഓഫിസർ ഡോ. അബ്ദുസ്സലാം സഹീർ സ്വാഗത പ്രസംഗം നടത്തി. ക്യാമ്പ് കൺവീനർ ഡോ. അബ്ദുൽ റഷീദ് വി. പി നന്ദി രേഖപ്പെടുത്തി. ജോയിന്റ് കൺവീനർ ഡോ. ഷബ്‌നാ ബീഗം, ഡോക്ടർമാരായ യാസിറ, നഹ്‌ല പി. എം എന്നിവർ തീർത്ഥാടകർക്കായുള്ള വൈദ്യപരിശോധനകൾക്ക് നേതൃത്വം നൽകുകയും മരുന്നുകൾ നിർദ്ദേശിക്കുകയും ചെയ്തു. ഫാർമസിസ്റ്റുകളായ മുജീബ് റഹ്‌മാൻ, ശില്പ, ജുമൈല, അറ്റൻഡർമാരായ സുഹറാബി, സബീന എന്നിവർ ക്യാമ്പിന്റെ സുഗമമായ നടത്തിപ്പിനായി പങ്കെടുത്തു.

Summary: Ahead of this year’s Hajj pilgrimage, an Ayurvedic medical camp was organized for pilgrims at the Karipur Hajj House by the Department of Indian Systems of Medicine and the National Ayush Mission. The camp was officially inaugurated by Malappuram District Panchayat President P. A. Jabar Haji, with Hajj Committee Chairman Husain Saqafi Chullikkode presiding over the function. District Medical Officer Dr. Abdussalam Zaheer welcomed the gathering, and a dedicated team of doctors and medical staff led the consultations and distributed essential medicines to the pilgrims.

 

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.