ആലപ്പുഴ: സി പി എമ്മിന് നേർക്ക് വീണ്ടും ആഞ്ഞടിച്ച് ജി. സുധാകരൻ. സി.പി.എം നേതാക്കൾ വയോജന പാഠശാലയിൽ പോയി വിദ്യാഭ്യാസം നേടണമെന്നും ജനങ്ങളോട് പെരുമാറുന്നത് എങ്ങനെയെന്ന് പഠിക്കണമെന്നും ജി സുധാകരൻ പരിഹസിച്ചു. ആലപ്പുഴയിൽ റസിഡൻസ് അസോസിയേഷൻ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.(G Sudhakaran Defies CPM Warning Slams Leaders And Local Police)
തന്റെ ഓഫീസിലേക്ക് സി.പി.എം പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തിയതിനെ സുധാകരൻ ശക്തമായി ചോദ്യം ചെയ്തു. എന്തിന്റെ പേരിലായിരുന്നു ആ മാർച്ചെന്ന് അദ്ദേഹം ചോദിച്ചു. മാർച്ചിൽ പോലീസിന്റെ ഭാഗത്തുനിന്നുണ്ടായ നിലപാടിനെയും അദ്ദേഹം കടുത്ത ഭാഷയിൽ വിമർശിച്ചു.
കേരളത്തിൽ ഭരണം മാറിയ കാര്യം ഇപ്പോഴും അമ്പലപ്പുഴയിലെ പൊലീസുകാർ അറിഞ്ഞിട്ടില്ലെന്നായിരുന്നു സുധാകരന്റെ പരിഹാസം. സുധാകരൻ പൊതുവേദികളിൽ പാർട്ടിയെ നിരന്തരം അവഹേളിക്കുന്നതിനെതിരെ കഴിഞ്ഞ ദിവസം സി.പി.എം കടുത്ത മുന്നറിയിപ്പ് നൽകിയിരുന്നു.
Story Summary
Veteran politician G. Sudhakaran has openly defied the CPM leadership’s warnings by stating that party leaders need to attend adult education schools to learn public behavior. He strongly questioned the party’s protest march to his office and mocked the local Ambalappuzha police for behaving as if they were unaware of the political change in government.

