കൊച്ചി: ഫോർട്ടുകൊച്ചിയിൽ സൗജന്യമായി മത്സ്യം നൽകാൻ വിസമ്മതിച്ച 66-കാരനായ കച്ചവടക്കാരന് ക്രൂര മർദ്ദനം. തുരുത്തി സ്വദേശി ഹനീഫിനാണ് മർദ്ദനമേറ്റത്. സംഭവത്തിൽ കൊലപാതകശ്രമം അടക്കമുള്ള കുറ്റങ്ങൾ ചുമത്തി തീക്കട്ട ബൈജുവിനെ പോലീസ് അറസ്റ്റ് ചെയ്തു.(Fish Vendor Assaulted in Fort Kochi Free Fish Dispute)
സൗജന്യമായി മത്സ്യം നൽകില്ലെന്ന് വ്യക്തമാക്കിയതോടെ ഹനീഫിന്റെ മുഖത്തടിച്ച പ്രതി, നിലത്തുവീണ ഇയാളുടെ തലയ്ക്ക് കരിങ്കല്ല് ഉപയോഗിച്ച് ഇടിക്കുകയായിരുന്നു. പണം കൊടുത്തു വാങ്ങുന്ന മത്സ്യം സൗജന്യമായി നൽകാൻ സാധിക്കില്ലെന്ന് പറഞ്ഞതിനാണ് പ്രതി പ്രകോപിതനായതെന്ന് ആക്രമണത്തിനിരയായ ഹനീഫ് പറഞ്ഞു.
തനിക്കെതിരെ അസഭ്യവർഷം നടത്തുകയും ക്രൂരമായി ആക്രമിക്കുകയുമായിരുന്നുവെന്നും ഹനീഫ് വ്യക്തമാക്കി. മുമ്പും നിരവധി ഗുണ്ടാ ആക്രമണങ്ങളിലും കേസുകളിലും പ്രതിയായ വ്യക്തിയാണ് തീക്കട്ട ബൈജു.
Story Summary
A 66-year-old fish vendor named Haneef was brutally assaulted in Fort Kochi after refusing to give fish for free. The attacker, identified as ‘Theekkatta Baiju’, slapped the elderly vendor and struck his head with a stone. Following Haneef’s complaint, Fort Kochi police arrested Baiju under charges including attempt to murder.


