കൊച്ചി: മാസപ്പടി കേസിൽ മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ മകൾ വീണയ്ക്ക് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സമൻസ് അയച്ചു. കേസുമായി ബന്ധപ്പെട്ട് വെള്ളിയാഴ്ച കൊച്ചിയിലെ ഇഡി ഓഫീസിൽ ഹാജരാകാനാണ് നിർദ്ദേശം. വീണയ്ക്ക് പുറമെ സിഎംആർഎൽ എംഡി ശശിധരൻ കർത്ത, ജോയിന്റ് മാനേജിംഗ് ഡയറക്ടർ ശരൺ എസ്. കർത്ത, ചീഫ് ജനറൽ മാനേജർ കെ.എസ്. സുശേഷ് കുമാർ എന്നിവർക്കും ഇഡി സമൻസ് അയച്ചിട്ടുണ്ട്.(ED Summons Veena In CMRL Monthly Payoff Case)
കരിമണൽ കമ്പനിയായ സിഎംആർഎല്ലിൽ നിന്ന് വീണയുടെ ഉടമസ്ഥതയിലുള്ള എക്‌സാലോജിക് സൊല്യൂഷൻസ് എന്ന കമ്പനി സേവനങ്ങളൊന്നും നൽകാതെ കോടിക്കണക്കിന് രൂപ കൈപ്പറ്റിയെന്നതാണ് കേസിലെ പ്രധാന ആരോപണം. 2026 ജൂൺ ആദ്യവാരത്തിൽ സിഎംആർഎൽ നൽകിയ ഹർജി തള്ളിക്കൊണ്ട്, ഇഡി അന്വേഷണവുമായി മുന്നോട്ടുപോകാമെന്ന് കേരള ഹൈക്കോടതി വ്യക്തമാക്കിയതിന് പിന്നാലെയാണ് അന്വേഷണ നടപടികൾ വേഗത്തിലായത്.
എസ്എഫ്ഐഒ നേരത്തെ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയ രേഖകൾ കൂടി പരിശോധിക്കാനായി ഇഡി കോടതിയെ സമീപിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ, എറണാകുളം അഡീഷണൽ സെഷൻസ് കോടതി ഈ 134 രേഖകൾ ഇഡിക്ക് കൈമാറാൻ ഉത്തരവിട്ടത് കേസിലെ വഴിത്തിരിവായി. രേഖകൾ കൈമാറുന്നതിനെ സിഎംആർഎൽ മാനേജ്‌മെന്റ് എതിർത്തെങ്കിലും കോടതി അത് തള്ളുകയായിരുന്നു.
Story Summary
The Enforcement Directorate has summoned T. Veena, daughter of former Kerala CM Pinarayi Vijayan, for questioning on Friday in connection with the CMRL monthly pay-off money laundering case. This development follows a recent Kerala High Court verdict allowing the ED to proceed with its probe and a court order granting the agency access to documents previously collected by the Serious Fraud Investigation Office (SFIO).

