ന്യൂഡൽഹി: കോക്ക്റോച്ച് ജനതാ പാർട്ടി (സി.ജെ.പി) സംഘടിപ്പിച്ച പാർലമെന്റ് മാർച്ചിൽ പൊലീസ് നടത്തിയ ലാത്തിച്ചാർജിൽ പരിക്കേറ്റ വിദ്യാർത്ഥികളെ ആശുപത്രിയിലെത്തി സന്ദർശിച്ച് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും. ആളുകളെ ക്രൂരമായി തല്ലിച്ചതയ്ക്കുന്നത് ഇന്ത്യൻ സംസ്‌കാരത്തിന്റെ ഭാഗമല്ലെന്നും വിദ്യാർത്ഥികൾക്ക് നേരെയുണ്ടായ പൊലീസ് നടപടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇതുവരെ മാപ്പ് പറഞ്ഞിട്ടില്ലെന്നും രാഹുൽ ഗാന്ധി മാധ്യമങ്ങളോട് പറഞ്ഞു.(Rahul Gandhi Visits Injured CJP Protesters Demands PM Modi Apology)
എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. വിഷയം പാർലമെന്റിൽ ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ എം.പിമാർക്കൊപ്പം സ്പീക്കറെ കണ്ടിരുന്നുവെന്ന് രാഹുൽ ഗാന്ധി വ്യക്തമാക്കി. എന്നാൽ ചർച്ച നടത്തണമെങ്കിൽ സർക്കാരിന്റെ അനുമതി വേണമെന്നാണ് സ്പീക്കർ മറുപടി നൽകിയത്.
പാർലമെന്റിൽ ഒരു പ്രധാന വിഷയം ചർച്ച ചെയ്യാൻ സർക്കാരിന്റെ അനുമതി വേണമെന്ന് പറയുന്നതിലെ ജനാധിപത്യവിരുദ്ധത ജനങ്ങൾ മനസ്സിലാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാജ്യത്തെ യുവാക്കളോട് കാണിച്ച ഈ ക്രൂരതയ്ക്ക് പ്രധാനമന്ത്രി മാപ്പ് പറയണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. നീറ്റ് പരീക്ഷാ ചോർച്ചയുടെ ഉത്തരവാദിത്തം കേന്ദ്ര സർക്കാർ ഏറ്റെടുക്കണമെന്നും കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ ഉടൻ രാജിവെക്കണമെന്നും കോൺഗ്രസ് നിലപാടെടുത്തു.
Story Summary
Rahul Gandhi, along with Priyanka Gandhi and KC Venugopal, visited the injured protesters of the CJP rally at the hospital and demanded an apology from Prime Minister Narendra Modi over the police action. Criticizing the government for not allowing a discussion in Parliament regarding the NEET paper leak, opposition leaders condemned the crackdown.


