കൊച്ചി: സിഎംആർഎൽ-എക്സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട കേസിൽ അന്വേഷണം ശക്തമാക്കി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. വീണ ഉൾപ്പെടെ ഒൻപത് പേർക്ക് ചോദ്യം ചെയ്യലിന് ഹാജരാകാൻ ഇഡി സമൻസ് അയച്ചു. ഈ മാസം 12-ന് വെള്ളിയാഴ്ച കൊച്ചിയിലെ ഇഡി ഓഫീസിൽ ഹാജരാകാനാണ് നിർദ്ദേശം.(ED Summons Veena and Nine Others in CMRL Exalogic Case)
സിഎംആർഎല്ലിൽ നിന്ന് വീണ കൈപ്പറ്റിയ 2.78 കോടി രൂപയുടെ സേവനത്തെക്കുറിച്ചും ആ തുക എന്തിനുവേണ്ടി ചെലവഴിച്ചു എന്നതിനെക്കുറിച്ചും ഇഡി വ്യക്തത തേടും. ഈ പണം ഉപയോഗിച്ച് എന്തെങ്കിലും തരത്തിലുള്ള സ്വത്തുക്കൾ സമ്പാദിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കും. അത്തരം സ്വത്തുക്കൾ കണ്ടെത്തിയാൽ കണ്ടുകെട്ടുന്നതിനുള്ള നടപടികൾ സ്വീകരിക്കാനും ഇഡി ആലോചിക്കുന്നുണ്ട്.
ഇതിനൊപ്പം ശശിധരൻ കർത്തയുടെ കമ്പനിയിൽ നിന്ന് വായ്പ ലഭിച്ചതുമായി ബന്ധപ്പെട്ടും വീണയ്ക്ക് വിശദീകരണം നൽകേണ്ടി വരും. വായ്പയുടെ തിരിച്ചടവ് ഉൾപ്പെടെയുള്ള വിവരങ്ങളാണ് ഇഡി പരിശോധിക്കുന്നത്. എസ്എഫ്ഐഒ ശേഖരിച്ച 134 രേഖകൾ അടിയന്തരമായി കൈമാറാൻ ഇഡി ആവശ്യപ്പെട്ടിട്ടുണ്ട്. ഇവ ലഭ്യമാക്കാൻ കോടതി നേരത്തെ അനുമതി നൽകിയിരുന്നു.
Story Summary
The Enforcement Directorate has summoned Veena and eight others, including CMRL officials, for questioning this Friday regarding the controversial Rs 2.78 crore financial transaction between CMRL and Exalogic. Investigators are preparing a detailed questionnaire to track the usage of funds, examine loan details from EicPL, and review critical documents obtained from SFIO and recent raids.

