Times Kerala

കെ-റെയിൽ പദ്ധതിയുടെ ഡിപിആർ റിപ്പോര്‍ട്ട്:  അശാസ്ത്രീയവും അപൂര്‍ണവുമായ തട്ടിക്കൂട്ട് റിപ്പോര്‍ട്ടാണിതെന്ന് വി ഡി സതീശൻ 
 

 
282


ഫ്രഞ്ച് കമ്പനിയുടെ പ്രതിനിധി തന്നെ കെ-റെയിൽ പദ്ധതിയുടെ ഡിപിആർ റിപ്പോര്‍ട്ട് തട്ടിക്കൂട്ടിയതാണെന്ന് വെളിപ്പെടുത്തിയിട്ടുണ്ടെന്ന്  വി ഡി സതീശൻ. കെ-റെയിൽ പദ്ധതിയുടെ ഡിപിആർ സർക്കാർ പുറത്ത് വിട്ടതിന് പിന്നാലെയാണ് പ്രതിപക്ഷ നേതാവ് പ്രതികരണവുമായി എത്തിയത്. അശാസ്ത്രീയവും അപൂര്‍ണവുമായ തട്ടിക്കൂട്ട് റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്ന ഡിപിആര്‍  എന്നും ഡിപിആര്‍ പരിസ്ഥിതി, സാമൂഹിക ആഘാത പഠനങ്ങളോ സര്‍വെയോ നടത്താതെ എങ്ങനെയാണ്  തയാറാക്കുന്നതെന്നും സതീശൻ ചോദിച്ചു. ഡിപിആറില്‍ പറയുന്നത് മധ്യ കേരളത്തില്‍  530 കിലോമീറ്റര്‍ കെ റെയില്‍ നിര്‍മിക്കുന്നതിന് ആവശ്യമായ മുഴുവന്‍ പ്രകൃതിവിഭവങ്ങള്‍  ഉണ്ടെന്നാണ്.


30 മുതല്‍ 50 അടി ഉയരത്തിലാണ്  292 കിലോമീറ്റര്‍ ദൂരം പ്രളയ നിരപ്പിനേക്കാള്‍ ഒരു മീറ്റര്‍ മുതല്‍ ഒന്‍പത് മീറ്റര്‍ വരെ ഉയരത്തില്‍  എംബാങ്ക്മെന്‍റ് സ്ഥാപിക്കുന്നത്.  കെ റെയിലിന്റെ 55 ശതമാനം ആണിത്.  കല്ലും മണലും വച്ച് ഇതു കോട്ടപോലെ നിർമിക്കണം. ബാക്കി സ്ഥലത്ത്  മതില്‍ ഇരുവശങ്ങളിലുമായി പണിയണം.  മധ്യകേരളത്തില്‍ എവിടെയാണ് ഇതിനാവശ്യമായ പ്രകൃതി വിഭവങ്ങള്‍ ഒളിപ്പിച്ച് വച്ചിരിക്കുന്നതെന്ന് സതീശൻ ചോദിച്ചു.


 

Related Topics

Share this story