തൃശൂർ: ബിജെപി നേതാവ് തന്റെ ഭാര്യയെ മർദ്ദിച്ചെന്ന പരാതിയിൽ പ്രതികരിച്ച് സിപിഎം ജില്ലാ സെക്രട്ടറി കെ.വി. അബ്ദുൽ ഖാദർ രംഗത്ത്. ബിജെപി ജില്ലാ പ്രസിഡന്റിനെതിരായ ഭാര്യയുടെ പരാതി അതീവ ഗൗരവകരമാണെന്നും, എന്നിട്ടും വിഷയത്തിൽ ബിജെപി സംസ്ഥാന നേതൃത്വം മൗനം പാലിക്കുന്നത് പ്രതിഷേധാർഹമാണെന്നും അദ്ദേഹം പറഞ്ഞു.(CPM district secretary slams BJP and Minister over domestic violence case)
മന്ത്രി ജനീഷിനെതിരെയും കെ.വി. അബ്ദുൽ ഖാദർ കടുത്ത വിമർശനം ഉന്നയിച്ചു. പരാതിക്കാരിയായ സ്ത്രീ മന്ത്രിയോട് സഹായം അഭ്യർത്ഥിച്ചിട്ടും അദ്ദേഹം അനുകൂലമായ സമീപനം സ്വീകരിച്ചില്ലെന്നും, പരാതിയെ അവഗണിച്ചുവെന്നും അദ്ദേഹം ആരോപിച്ചു.
കൊടുങ്ങല്ലൂരിലെ തിരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ചും അദ്ദേഹം പരാമർശിച്ചു. കൊടുങ്ങല്ലൂരിലെ വിജയത്തിന് പിന്നിൽ ബിജെപിയും കോൺഗ്രസും തമ്മിലുള്ള അവിശുദ്ധ ബന്ധമുണ്ടെന്ന് അദ്ദേഹം ആരോപിച്ചു. ബിജെപിയുടെ വോട്ടുകൾ കുറഞ്ഞത് ഈ അവിശുദ്ധ കൂട്ടായ്മയുടെ ഭാഗമായാണെന്നും, അത് ഇപ്പോൾ വ്യക്തമായിരിക്കുകയാണെന്നും അബ്ദുൽ ഖാദർ ആരോപിച്ചു.
Story Summary
CPM District Secretary K.V. Abdul Khader has criticized the BJP state leadership for their silence regarding the domestic violence allegations against Thrissur South District President. Khader also slammed Minister for reportedly ignoring the victim’s plea for help and alleged that an “unholy alliance” between the BJP and Congress was responsible for Janish’s election victory in Kodungallur.

