തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിയെത്തതുടർന്ന് സി.പി.എം ജില്ലാ കമ്മിറ്റികളിൽ ആഭ്യന്തര കലഹം രൂക്ഷമാകുന്നു. തിരുവനന്തപുരം ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിൽ സംസ്ഥാന സെക്രട്ടറി എം. വി. ഗോവിന്ദനെതിരെ അംഗങ്ങൾ കടുത്ത ഭാഷയിലാണ് വിമർശനമുന്നയിച്ചത്. സംസ്ഥാന സെക്രട്ടറി എന്ന നിലയിൽ എം. വി. ഗോവിന്ദൻ തികഞ്ഞ പരാജയമായിരുന്നുവെന്ന് യോഗത്തിൽ വിമർശനമുയർന്നു.(CPM Capital Rebellion Leaders Slam MV Govindan Tussle Deepens Over Trivandrum District Secretary Post)
ഭാര്യ മത്സരിച്ചതോടെ സംസ്ഥാന സെക്രട്ടറി കണ്ണൂർ കേന്ദ്രീകരിച്ച് മാത്രമാണ് പ്രവർത്തിച്ചതെന്നും, സംസ്ഥാന തലത്തിൽ തിരഞ്ഞെടുപ്പിന് കൃത്യമായ നേതൃത്വം നൽകാൻ അദ്ദേഹത്തിന് കഴിഞ്ഞില്ലെന്നും നേതാക്കൾ കുറ്റപ്പെടുത്തി. എം. വി. ഗോവിന്ദന്റെ മുൻ പ്രസ്താവനയും യോഗത്തിൽ വലിയ ഭിന്നതയ്ക്ക് കാരണമായി. എം. വി. ഗോവിന്ദൻ എപ്പോഴാണ് പാർട്ടി പ്രവർത്തനം തുടങ്ങിയതെന്ന് തനിക്ക് കൃത്യമായി അറിയാമെന്ന് മുതിർന്ന നേതാവ് തുറന്നടിച്ചു. അക്കാലം തൊട്ടേ ഈ പാർട്ടിയിൽ ചോരയും നീരും നൽകി പ്രവർത്തിക്കുന്നവരാണ് തങ്ങളെന്നും, തങ്ങളാരും ജില്ലാ സെക്രട്ടറിയാകാൻ യോഗ്യരല്ലെന്ന് പറയാൻ സംസ്ഥാന സെക്രട്ടറിക്ക് എങ്ങനെ കഴിയുമെന്നും അദ്ദേഹം ചോദിച്ചു.
നിലവിൽ സി.പി.എം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയെ തിരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട് നേതാക്കൾക്കിടയിൽ കടുത്ത മത്സരമാണ് നടക്കുന്നത്. മുൻ ജില്ലാ സെക്രട്ടറിയായിരുന്ന വി. ജോയി വീണ്ടും എം.എൽ.എ ആയി തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് പുതിയ സെക്രട്ടറിയെ കണ്ടെത്തേണ്ടി വന്നത്. ഇന്നും നാളെയുമായി നടക്കുന്ന ജില്ലാ കമ്മിറ്റി യോഗത്തിൽ അന്തിമ തീരുമാനമുണ്ടാകും.
Story Summary
CPM State Secretary M V Govindan faced severe criticism at the Thiruvananthapuram District Secretariat meeting, with leaders calling his leadership a failure and questioning his absence during the election as he focused only on Kannur where his wife contested. Meanwhile, a high-stakes race between V Shivankutty, V Joy, and K S Sunilkumar is underway for the Thiruvananthapuram District Secretary post, amid open internal spats over the recent poll debacle.

