Description
Digital Voice of Kerala
Wednesday, June 24, 2026

Digital Voice of Kerala
HomeKerala'UDF സർക്കാർ അഴിമതി സ്ഥിരീകരിച്ചിരിക്കുകയാണ്': ആരോപണം കടുപ്പിച്ച് CPIM | CPIM against...

‘UDF സർക്കാർ അഴിമതി സ്ഥിരീകരിച്ചിരിക്കുകയാണ്’: ആരോപണം കടുപ്പിച്ച് CPIM | CPIM against UDF

🎙️ Latest Podcast

തിരുവനന്തപുരം: മദ്യനികുതി ഇളവുമായി ബന്ധപ്പെട്ട് പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തരപ്രമേയ നോട്ടീസിന് അനുമതി നിഷേധിച്ചതിലൂടെ യുഡിഎഫ് സർക്കാർ അഴിമതിയിൽ പങ്കാളികളാണെന്ന് തെളിയിച്ചിരിക്കുകയാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ്. വലിയ അഴിമതിയാണ് നടക്കുന്നതെന്ന് സെക്രട്ടേറിയറ്റ് പ്രസ്താവനയിൽ ആരോപിച്ചു.(CPIM against UDF Government and accuses them Of Corruption Over Liquor Tax Exemptions)

സാധാരണക്കാർക്ക് ഇന്ധന നികുതിയിളവ് നൽകാൻ തയ്യാറാകാത്ത സർക്കാർ, കുത്തക മദ്യക്കമ്പനികൾക്ക് 131 ശതമാനം നികുതിയിളവാണ് നൽകിയതെന്ന് പാർട്ടി കുറ്റപ്പെടുത്തി. കേരളത്തിൽ മദ്യമൊഴുക്കി യുവാക്കളെയും വിദ്യാർത്ഥികളെയും അടിമകളാക്കി കമ്പനികൾക്ക് ലാഭമുണ്ടാക്കി കൊടുക്കാനാണ് സർക്കാർ ശ്രമിക്കുന്നത്.

അടിയന്തരപ്രമേയം ചർച്ച ചെയ്താൽ മന്ത്രിസഭയിലുള്ള അഭിപ്രായവ്യത്യാസം പുറത്തുവരുമെന്ന ഭയത്താലാണ് സർക്കാർ ചർച്ചയിൽ നിന്ന് ഒളിച്ചോടിയത്. പ്രതിപക്ഷ നേതാവിന്റെ ആരോപണങ്ങൾ ‘സഭാ ടിവി’യിൽ നിന്ന് നീക്കം ചെയ്തത് ജനാധിപത്യവിരുദ്ധമാണെന്നും, ഇത് നിയമസഭയുടെ ചരിത്രത്തിലെ കറുത്ത അധ്യായമാണെന്നും പാർട്ടി വിമർശിച്ചു. മുൻ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് എല്ലാ പ്രധാന വിഷയങ്ങളിലും അടിയന്തരപ്രമേയം ചർച്ച ചെയ്യാൻ തയ്യാറായിരുന്നു. എന്നാൽ ആ ജനാധിപത്യ പാരമ്പര്യം യുഡിഎഫ് തകർക്കുകയാണെന്നും, അധികാരമേറ്റ് ഒന്നര മാസത്തിനുള്ളിൽ തന്നെ സർക്കാർ അഴിമതിയുടെ കൂടാരമായി മാറിയെന്നും സിപിഐഎം ആരോപിച്ചു. കേരളത്തിന്റെ ജനാധിപത്യ സംസ്കാരത്തെ തകർക്കുന്ന ഇത്തരം നടപടികളെ ജനങ്ങൾ തിരിച്ചറിയണമെന്നും സിപിഐഎം മുന്നറിയിപ്പ് നൽകി.

Story Summary

The CPI(M) State Secretariat has launched a sharp attack against the UDF government, alleging that the denial of an adjournment motion in the Assembly regarding liquor tax exemptions confirms massive corruption involving major liquor companies.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.