തിരുവനന്തപുരം: പുനർജനി പദ്ധതിയുമായി ബന്ധപ്പെട്ട് യു.ഡി.എഫ് സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം യാതൊരുവിധ അന്വേഷണവും നടത്തിയിട്ടില്ലെന്ന് മുഖ്യമന്ത്രി വി. ഡി. സതീശൻ. വിജിലൻസ് അന്വേഷണം വേണമെന്ന് നിയമസഭയിൽ ആവശ്യപ്പെട്ടത് താൻ തന്നെയാണ് എന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.(CM VD Satheesan clarifies status of Punarjani project Vigilance investigation)
എന്നാൽ തനിക്കെതിരെ തെളിവുകളൊന്നുമില്ലെന്ന് വിജിലൻസ് കണ്ടെത്തിയത് എൽ.ഡി.എഫ് ഭരണകാലത്താണെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. ഒരു അന്വേഷണത്തിലും കുറ്റമെന്തെന്ന് പറയുന്നില്ല എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അന്വേഷണത്തിൽ വി. ഡി. സതീശനെതിരെ തെളിവുകളില്ലാത്തതിനാൽ അന്വേഷണം അവസാനിപ്പിച്ചതായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും മാധ്യമങ്ങളോട് സ്ഥിരീകരിച്ചിരുന്നു. മുൻ സർക്കാരിന്റെ കാലത്താണ് സതീശനെതിരെ വിജിലൻസ് അന്വേഷണം നടന്നത്.
Story Summary
Kerala Chief Minister V. D. Satheesan stated that no new probe was initiated into the Punarjani project during the UDF tenure, noting that Vigilance found no evidence against him under the LDF rule. Home Minister Ramesh Chennithala confirmed the case was closed after finding allegations baseless.


