Description
Digital Voice of Kerala
Tuesday, June 23, 2026

Digital Voice of Kerala
HomeKeralaമുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് 262.06 കോടി രൂപ വകമാറ്റി, ഗുരുതര...

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് 262.06 കോടി രൂപ വകമാറ്റി, ഗുരുതര കണ്ടെത്തലുകൾ: 2024-25 വർഷത്തെ CAG റിപ്പോർട്ട് നിയമസഭയിൽ | CAG Report

🎙️ Latest Podcast

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ സാമ്പത്തിക ഭദ്രതയെക്കുറിച്ച് വലിയ ആശങ്കകൾ ഉയർത്തുന്ന 2024-25 വർഷത്തെ സി.എ.ജി റിപ്പോർട്ട് നിയമസഭയിൽ വച്ചു. ഓഫ് ബജറ്റ് കടമെടുപ്പും റവന്യൂ കമ്മിയും വലിയ ബാധ്യതയായി മാറിയെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.(CAG Report Reveals Severe Financial Crisis And Fiscal Irregularities In Kerala)

കിഫ്ബി, പെൻഷൻ കമ്പനി എന്നിവ മുഖേനയുള്ള ഓഫ് ബജറ്റ് കടമെടുപ്പ് വലിയ സാമ്പത്തിക ഭാരമാണ് സംസ്ഥാനത്തിനുണ്ടാക്കുന്നത്. നിലവിൽ ഇത്തരത്തിലുള്ള കടബാധ്യത 39,230 കോടി രൂപയാണ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് 262.06 കോടി രൂപ ക്രമരഹിതമായി വകമാറ്റിയെന്ന് സി.എ.ജി കണ്ടെത്തി. റവന്യൂ കമ്മിയും ധനക്കമ്മിയും കുറച്ച് കാണിക്കാനാണ് ഈ തുക വകമാറ്റിയതെന്ന് റിപ്പോർട്ട് ആരോപിക്കുന്നു.

സംസ്ഥാനത്ത് തീർപ്പാക്കാത്ത ബാധ്യത മാത്രം 3,511 കോടി രൂപയാണ്. മുൻ സർക്കാരിന്റെ കാലത്ത് ധനമാനേജ്മെന്റിൽ ഗുരുതരമായ പാളിച്ചകൾ ഉണ്ടായിട്ടുണ്ട്. സംസ്ഥാനത്തിന്റെ ആഭ്യന്തര ഉത്പാദനത്തിൽ കാര്യമായ വളർച്ച ഉണ്ടായിട്ടുണ്ടെങ്കിലും, ചെലവുകൾക്കനുസരിച്ചുള്ള വരവ് ലഭിക്കുന്നില്ല. റവന്യൂ വരവിൽ വെറും 0.30 ശതമാനത്തിന്റെ വളർച്ച മാത്രമാണുണ്ടായത്. കേന്ദ്ര സഹായത്തിൽ 42 ശതമാനത്തിന്റെ വലിയ കുറവ് സംഭവിച്ചു. റവന്യൂ ചെലവിന്റെ 64.40 ശതമാനവും സർക്കാർ വരവിന്റെ 80 ശതമാനവും ശമ്പളം, പെൻഷൻ തുടങ്ങിയ ആനുകൂല്യങ്ങൾക്കായി ചെലവഴിക്കേണ്ടി വരുന്നു.

Story Summary

The 2024-25 CAG report has highlighted a severe financial crisis in Kerala, pointing to an ‘off-budget’ debt burden of Rs 39,230 crore and irregular diversion of Rs 262.06 crore from the Chief Minister’s Distress Relief Fund to the consolidated fund to artificially lower fiscal deficit figures. The report underscores systemic failures in financial management.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.