പത്തനംതിട്ട: മുഖ്യമന്ത്രി വി. ഡി. സതീശനും മന്ത്രി പി. സി. വിഷ്ണുനാഥിനുമെതിരെ രൂക്ഷ വിമർശനവുമായി കോന്നി എം.എ.എ കെ. യു. ജനീഷ് കുമാർ. കനത്ത മഴയിലും ഉരുൾപൊട്ടലിലും വലിയ നാശനഷ്ടമുണ്ടായ കോന്നിയിൽ മുഖ്യമന്ത്രി സന്ദർശനം നടത്തിയില്ലെന്നും മഴക്കെടുതി വിലയിരുത്താൻ കോഴഞ്ചേരിയിൽ വിളിച്ചുചേർത്ത ജില്ലാ അവലോകന യോഗത്തിലേക്ക് തന്നെ ക്ഷണിച്ചില്ലെന്നും എം.എൽ.എ ആരോപിച്ചു.(KU Jenish Kumar slams Chief Minister VD Satheesan over review meeting exclusion)
യോഗത്തിൽ പങ്കെടുത്താൽ സർക്കാരിന്റെയും ഭരണകൂടത്തിന്റെയും പോരായ്മകൾ ചൂണ്ടിക്കാണിക്കുമെന്ന് ഭയന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ട് തന്നെ ഒഴിവാക്കിയതെന്ന് അദ്ദേഹം ആരോപിച്ചു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റിനെപ്പോലെ മുഖ്യമന്ത്രി തരംതാഴരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുഖ്യമന്ത്രി പോയ സ്ഥലങ്ങളിൽ നടത്തിയത് രാഷ്ട്രീയ നാടകവും ഫോട്ടോ ഷൂട്ടും മാത്രമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ജില്ലയുടെ ചുമതലയുള്ള മന്ത്രി പി. സി. വിഷ്ണുനാഥ് റസ്റ്റ് ഹൗസിൽ റൂമെടുത്ത് ഉറങ്ങുകയാണെന്നും ദുരിതബാധിത പ്രദേശങ്ങളിൽ കൃത്യമായ ഇടപെടൽ നടത്തുന്നില്ലെന്നും ജനീഷ് കുമാർ കുറ്റപ്പെടുത്തി.
Story Summary
Konni MLA K. U. Jenish Kumar criticized Chief Minister V. D. Satheesan and Minister P. C. Vishnunath for allegedly excluding him from the flood review meeting in Pathanamthitta. The CPM MLA accused the Chief Minister’s office of deliberate omission and termed the CM’s visits as mere photo opportunities.


