തിരുവനന്തപുരം: ആറ്റുകാലിലെ വാടകവീട്ടിൽ 27കാരിയായ ആരതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അതുലിനെ പോലീസ് അറസ്റ്റ് ചെയ്തു. ഗാർഹിക പീഡനത്തിന് തെളിവുകൾ ലഭിച്ചതിനെത്തുടർന്നാണ് നടപടി. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.(Attukal woman suicide case, Husband arrested following domestic abuse allegations)
വിവാഹശേഷം മൂന്ന് മാസത്തിനുള്ളിൽ തന്നെ അതുൽ ആരതിയെ പീഡിപ്പിക്കാൻ തുടങ്ങിയിരുന്നതായി കുടുംബം ആരോപിക്കുന്നു. ആരതിയുടെ 50 പവൻ സ്വർണം പണയം വെച്ചതും അതുലിന് ഉണ്ടായിരുന്ന അവിഹിത ബന്ധങ്ങളും വഴക്കുകൾക്ക് കാരണമായിരുന്നു. മർദ്ദനമേറ്റതിനെത്തുടർന്ന് ശരീരത്തിലുണ്ടായ മുറിവുകളുടെ ചിത്രങ്ങൾ ആരതി മരണത്തിന് മുൻപ് തന്റെ മാതാവിന് അയച്ചു നൽകിയിരുന്നു.
ഇന്നലെ വഴക്കിനിടെ മുറിയിൽ കയറി വാതിലടച്ച ആരതിയെ പിന്നീട് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ആരതി ആത്മഹത്യ ചെയ്തെന്ന് ഉറപ്പായ ശേഷമാണ് അതുൽ സുഹൃത്തുക്കളെ വിളിച്ചുവരുത്തി വാതിൽ തുറന്നതെന്നാണ് വിവരം. സംഭവസ്ഥലത്തുനിന്ന് ആത്മഹത്യാക്കുറിപ്പുകളും ഡയറിക്കുറിപ്പുകളും പോലീസ് കണ്ടെടുത്തിട്ടുണ്ട്.
Story Summary
The police have arrested Atul in connection with the suicide of his 27-year-old wife, Aarathi, in Attukal. Relatives alleged that Aarathi suffered severe domestic abuse over dowry and infidelity, with physical evidence of assault being sent to her mother prior to the incident.

