കൊച്ചി: വിദേശ സംഭാവന നിയന്ത്രണ നിയമമായ എഫ്‌സിആർഎ ചട്ടങ്ങളിൽ കേന്ദ്രസർക്കാർ കൊണ്ടുവരാനൊരുങ്ങുന്ന ഭേദഗതികൾക്കെതിരെ ക്രൈസ്തവ സഭകൾ പ്രതിഷേധത്തിലേക്ക്. കത്തോലിക്കാ മെത്രാൻ സമിതിയുടെ ആഹ്വാനപ്രകാരം ഇന്ന് കത്തോലിക്കാ പള്ളികളിൽ പ്രത്യേക പ്രാർത്ഥനകൾ നടക്കും. സന്നദ്ധ സംഘടനകളുടെ പ്രവർത്തന സ്വാതന്ത്ര്യം പരിമിതപ്പെടുത്തുന്നതാണ് പുതിയ നിയമഭേദഗതികളെന്നതാണ് സഭകളുടെ ആശങ്ക.(FCRA amendment, Christian churches protest against proposed FCRA bill amendments)
വർഷകാല സമ്മേളനത്തിൽ അവതരിപ്പിക്കാനിരിക്കുന്ന ബില്ലിനെതിരെയാണ് ഇവർ ഒന്നടങ്കം രംഗത്തെത്തിയിരിക്കുന്നത്. സർക്കാർ നടപടികൾ ജനാധിപത്യ മൂല്യങ്ങൾക്ക് വിരുദ്ധമാണെന്നും സന്നദ്ധ സേവനങ്ങളെ തകർക്കാൻ ലക്ഷ്യമിട്ടുള്ളതാണെന്നും സഭകൾ ആരോപിക്കുന്നു.
ഓർത്തഡോക്സ് സഭയും വിഷയത്തിൽ കടുത്ത വിയോജിപ്പ് രേഖപ്പെടുത്തിയിട്ടുണ്ട്. സാമ്പത്തിക സുതാര്യതയിൽ തങ്ങൾക്ക് ഒട്ടും ആശങ്കയില്ലെന്നും എന്നാൽ അക്കൗണ്ട് വിവരങ്ങൾ ആവശ്യപ്പെടുന്ന രീതി മൗലികാവകാശങ്ങൾക്ക് മേലുള്ള കടന്നുകയറ്റമാണെന്നും സഭ വ്യക്തമാക്കി.
Story Summary
Christian churches in Kerala are holding special prayers today to protest against the proposed amendments to the FCRA rules by the central government. Church leaders, including the Catholic Bishops’ Conference of India and the Orthodox Church, argue that these changes restrict the operational freedom of charitable organizations and infringe upon fundamental rights.

