അറ്റ്‌ലാന്റ: ഫിഫ ലോകകപ്പിൽ ഉസ്‌ബെക്കിസ്ഥാനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് പരാജയപ്പെടുത്തി കോംഗോ ചരിത്രത്തിൽ ആദ്യമായി നോക്കൗട്ട് സ്റ്റേജിലേക്ക് പ്രവേശിച്ചു. ചരിത്രത്തിൽ രണ്ടാം തവണ മാത്രം ലോകകപ്പിന് യോഗ്യത നേടിയ കോംഗോ, ഇത്തവണത്തെ ടൂർണമെന്റിലെ ഏറ്റവും വലിയ അട്ടിമറി വീരന്മാരായാണ് മാറിയത്.(Congo makes history by qualifying for FIFA World Cup knockout stage after defeating Uzbekistan)
ആദ്യ പകുതിയിൽ എൽദോർ ഷൊമുറോദോവിലൂടെ ഉസ്‌ബെക്കിസ്ഥാൻ മുന്നിലെത്തിയപ്പോൾ കോംഗോയുടെ പ്രതീക്ഷകൾ മങ്ങിയിരുന്നു. എന്നാൽ, രണ്ടാം പകുതിയിൽ തകർപ്പൻ തിരിച്ചുവരവാണ് സെബാസ്റ്റ്യൻ ഡെസാബ്രെയുടെ സംഘം നടത്തിയത്. 68-ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി ഗോളാക്കി മാറ്റിക്കൊണ്ട് യോവാൻ വിസ്സയാണ് കോംഗോയ്ക്ക് സമനില നൽകിയത്.
തുടർന്ന് ആത്മവിശ്വാസത്തോടെ കളിച്ച കോംഗോ 78-ാം മിനിറ്റിൽ ഫിസ്റ്റൺ മയേലെയിലൂടെ ലീഡ് ഉയർത്തി. കളി അവസാനിക്കാൻ നിമിഷങ്ങൾ മാത്രം ബാക്കിനിൽക്കെ, ഇഞ്ചുറി ടൈമിൽ വിസ്സ തന്റെ രണ്ടാം ഗോളും കൂടി നേടിയതോടെ കോംഗോയുടെ ചരിത്രവിജയം പൂർത്തിയായി. നേരത്തെ പോർച്ചുഗലിനെ സമനിലയിൽ തളച്ച കോംഗോ, കേപ് വെർദെയ്ക്ക് പിന്നാലെ ലോകകപ്പിന്റെ അടുത്ത റൗണ്ടിലേക്ക് കടക്കുന്ന മറ്റൊരു ആഫ്രിക്കൻ ടീമായി മാറി.
Story Summary
Congo created history by qualifying for the FIFA World Cup knockout stage for the first time after a stunning 3-1 victory over Uzbekistan. After trailing early in the match, Congo staged a remarkable second-half comeback with two goals from Yoane Wissa and one from Fiston Mayele.

