ബെംഗളൂരു: കർണാടകയിലെ കടുത്ത വരൾച്ചാ സാഹചര്യം വിലയിരുത്തുന്നതിനും അടിയന്തര പ്രതിരോധ നടപടികൾ സ്വീകരിക്കുന്നതിനുമായി ജൂലൈ 20 തിങ്കളാഴ്ച അടിയന്തര മന്ത്രിസഭാ യോഗം വിളിച്ചതായി മുഖ്യമന്ത്രി ഡി.കെ ശിവകുമാർ അറിയിച്ചു. വരൾച്ചയെത്തുടർന്ന് ചില പ്രദേശങ്ങളിൽ നിന്ന് ജനങ്ങൾ കൂട്ടത്തോടെ പലായനം ചെയ്യുന്നതായുള്ള റിപ്പോർട്ടുകൾ സർക്കാർ ഗൗരവത്തോടെയാണ് കാണുന്നതെന്നും യോഗത്തിൽ ദുരിതാശ്വാസ പദ്ധതികൾക്ക് രൂപം നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.(DK Shivakumar Calls Emergency Cabinet Meeting On July 20 To Discuss Karnataka Drought)
മന്ത്രിസഭാ യോഗത്തിന് മുന്നോടിയായി സംസ്ഥാനത്തെ എല്ലാ ജില്ലാ കളക്ടർമാരുടെയും ജില്ലാ പഞ്ചായത്ത് സിഇഒമാരുടെയും അവലോകന യോഗം വീഡിയോ കോൺഫറൻസിങ് വഴി നടക്കും. സംസ്ഥാനത്തെ അണക്കെട്ടുകളിലെ ജലശേഖരം നിലവിൽ കുടിവെള്ള ആവശ്യങ്ങൾക്കായി മാത്രമായി പരിമിതപ്പെടുത്തിയിരിക്കുകയാണെന്ന് ശിവകുമാർ അറിയിച്ചു. ജലാശയങ്ങളിലെ ജലനിരപ്പ് ഉയർന്നാൽ മാത്രമേ കൃഷിക്ക് വെള്ളം തുറന്നുവിടൂ. അതിനാൽ വെള്ളം ലഭിക്കുമെന്ന പ്രതീക്ഷയിൽ കർഷകർ വിത്തുപാകരുതെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.
കാവേരി നദീജലം വിട്ടുനൽകണമെന്ന് ആവശ്യപ്പെട്ട് തമിഴ്‌നാടും, തുംഗഭദ്ര ജലത്തിനായി മറ്റ് അയൽസംസ്ഥാനങ്ങളും കടുത്ത സമ്മർദ്ദം ചെലുത്തുന്നുണ്ട്. എന്നാൽ അണക്കെട്ടുകളിൽ ആവശ്യത്തിന് വെള്ളമില്ലാത്ത സാഹചര്യത്തിൽ കർണാടകയുടെ കൃത്യമായ നിലപാട് പാർലമെന്റിൽ ജനപ്രതിനിധികൾ വഴി ഉന്നയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മെക്കദാതു പദ്ധതി കർണാടകയേക്കാൾ തമിഴ്‌നാടിനാണ് പ്രയോജനപ്പെടുകയെന്നും സുപ്രീം കോടതി നിർദ്ദേശപ്രകാരം സെൻട്രൽ വാട്ടർ കമ്മീഷൻ വഴി കാര്യങ്ങൾ നീക്കുമെന്നും ശിവകുമാർ വ്യക്തമാക്കി. വരൾച്ച വിലയിരുത്തലിനായി കേന്ദ്രസംഘത്തെ അയക്കണമെന്ന് ആവശ്യപ്പെട്ട് ശിവകുമാർ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചിരുന്നു. അതേസമയം, ബിഡാദിയിൽ നിർദിഷ്ട ഗ്രേറ്റർ ബെംഗളൂരു ഇന്റഗ്രേറ്റഡ് ടൗൺഷിപ്പ് പ്രോജക്ടിനായി കർഷകരുടെ ഭൂമി ഏറ്റെടുക്കുന്നതിനെതിരെ ബിജെപിയും ജെഡിഎസും പ്രഖ്യാപിച്ച പദയാത്രകൾ രാഷ്ട്രീയ പ്രേരിതമാണെന്നും ഡി.കെ ശിവകുമാർ വിമർശിച്ചു.
Story Summary
Karnataka Chief Minister DK Shivakumar has convened an emergency Cabinet meeting on July 20 to address the severe drought situation and distress migration in the state. He emphasized that dam water is currently reserved strictly for drinking purposes, while stating that Karnataka will firmly present its factual stand in Parliament regarding pressure from Tamil Nadu for Cauvery water release.


