തിരുവനന്തപുരം: വയനാട് കള്ളാടിയിലുണ്ടായ മണ്ണിടിച്ചിൽ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കേരള മുഖ്യമന്ത്രി വി.ഡി. സതീശനെ ഫോണിൽ വിളിച്ച് ചർച്ച നടത്തി. ദുരന്തത്തിന്റെ നിലവിലെ അവസ്ഥയും നാശനഷ്ടങ്ങളുടെ വിശദാംശങ്ങളും ആരാഞ്ഞ കേന്ദ്രമന്ത്രി, രക്ഷാപ്രവർത്തനങ്ങൾക്കും തുടർനടപടികൾക്കുമായി കേന്ദ്ര സർക്കാരിന്റെ പൂർണ്ണ പിന്തുണ വാഗ്ദാനം ചെയ്തു.(Amit Shah Calls Kerala CM VD Satheesan Over Wayanad Kalladi Landslide Dual Probe Announced)
ദുരന്തസ്ഥലത്ത് കേരള സർക്കാർ ഇതുവരെ സ്വീകരിച്ച അടിയന്തര രക്ഷാപ്രവർത്തനങ്ങളിൽ കേന്ദ്ര ആഭ്യന്തരമന്ത്രി സംതൃപ്തി രേഖപ്പെടുത്തി. സംഭവത്തെക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്ന് അമിത് ഷാ ആവശ്യപ്പെട്ടപ്പോൾ, ഇന്ന് ചേർന്ന അടിയന്തര മന്ത്രിസഭാ യോഗം തന്നെ കേസിൽ സമഗ്രമായ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്ന് മുഖ്യമന്ത്രി കേന്ദ്രമന്ത്രിയെ അറിയിച്ചു.
കള്ളാടി തുരങ്കപാത നിർമ്മാണ സ്ഥലത്തുണ്ടായ ദാരുണമായ ദുരന്തത്തിൽ സർക്കാർ ഇരട്ട അന്വേഷണം പ്രഖ്യാപിച്ചതായി മുഖ്യമന്ത്രി വി.ഡി. സതീശൻ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ട ഇതരസംസ്ഥാന തൊഴിലാളികളുടെ കുടുംബങ്ങൾക്ക് അഞ്ച് ലക്ഷം രൂപ വീതം ധനസഹായം നൽകും. നിർമ്മാണ പ്രവർത്തനങ്ങളിൽ ഉണ്ടായ സാങ്കേതികപരമായ പിഴവുകളും നിയമപരമായ വീഴ്ചകളും പ്രത്യേക സംഘം പരിശോധിക്കും.
പദ്ധതിക്ക് പാരിസ്ഥിതിക അനുമതി ലഭിച്ച വേളയിൽ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം മുന്നോട്ടുവെച്ച കർശനമായ നിബന്ധനകളും നിർദ്ദേശങ്ങളും പാലിച്ചാണോ കരാർ കമ്പനി പണി നടത്തിയതെന്ന് വിശദമായി പരിശോധിക്കും. ഈ രണ്ട് അന്വേഷണങ്ങളുടെയും അന്തിമ റിപ്പോർട്ട് ലഭിക്കുകയും കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുകയും ചെയ്ത ശേഷം മാത്രമേ നിർത്തിവെച്ച തുരങ്കപാത നിർമ്മാണം പുനരാരംഭിക്കാൻ അനുവദിക്കൂ എന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.
Story Summary
Union Home Minister Amit Shah spoke to Kerala Chief Minister V.D. Satheesan to evaluate the rescue operations at the Wayanad Kalladi landslide site. CM Satheesan announced a dual-probe into the tunnel road landslide incident covering technical loopholes and violations of environmental clearance conditions by the contract firm.

