പോലീസ് ജീപ്പും ട്രാവലറും കൂട്ടിയിടിച്ചു; 19 പേർക്ക് പരിക്ക്
![പോലീസ് ജീപ്പും ട്രാവലറും കൂട്ടിയിടിച്ചു; 19 പേർക്ക് പരിക്ക്](https://timeskerala.com/static/c1e/client/91214/uploaded/bd764627bb695083726a5461782e58ed.webp)
അടൂർ: പോലീസ് ജീപ്പും ട്രാവലറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 19 പേർക്ക് പരിക്കേറ്റു. പത്തനംതിട്ട ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി, പോലീസ് ഡ്രൈവർ, ട്രാവലറിലുണ്ടായിരുന്ന വൈദികർ ഉൾപ്പെടെയുള്ളവർക്കാണ് പരിക്കേറ്റത്. ഏറ്റുമാനൂർ കളത്തൂർ സെന്റ് മേരീസ് പള്ളിയിലെ സൺഡേസ്കൂൾ അധ്യാപകരുടെ സംഘമാണ് വൈദികർക്കൊപ്പം ട്രാവറിലുണ്ടായിരുന്നത്.
![](https://timeskerala.com/static/c1e/static/themes/16/91214/3752/images/New-Creative-.png)
ഇന്നലെ രാവിലെ 10.30ന് ഭരണിക്കാവ്-അടൂർ-മുണ്ടക്കയം ദേശീയപാതയിൽ നെല്ലിമുകൾ ജംഗ്ഷനു സമീപമാണ് അപകടം സംഭവിച്ചത്. കോട്ടയം ഭാഗത്തുനിന്ന് കൊല്ലം മൺട്രോതുരുത്തിലേക്ക് പോയ വൈദികരടക്കമുള്ള സംഘം സഞ്ചരിച്ച ടെന്പോ ട്രാവലർ കടന്പനാട് ഭാഗത്തുനിന്ന് അടൂരിലേക്ക് വരികയായിരുന്ന പോലീസ് ജീപ്പുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ പോലീസ് ജീപ്പിന്റെ മുൻവശം തകർന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഡിവൈഎസ്പി എം.എം. ജോസ്, പോലീസ് ഡ്രൈവർ ചവറ ചോല പുത്തൻചന്ത മംഗലത്ത് നൗഷാദ് (28) എന്നിവരെ അടൂർ ലൈഫ് ലൈൻ ആശുപത്രിയിലും ട്രാവലറിൽ യാത്ര ചെയ്തിരുന്ന അനറ്റ്, ജോർജ് തോമസ് എന്നിവരെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. അടൂർ ലൈഫ് ലൈൻ ആശുപത്രിയിലും അനറ്റ്, ജോർജ് തോമസ് എന്നിവരെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.