Description
Digital Voice of Kerala
Wednesday, May 13, 2026

Digital Voice of Kerala
HomeKerala Assembly Election 2026പേരാവൂരിൽ സണ്ണി ജോസഫിൻ്റെ വൻ തിരിച്ചുവരവ്: പയ്യന്നൂരിൽ വിറച്ച് LDF, ധർമ്മടത്ത്...

പേരാവൂരിൽ സണ്ണി ജോസഫിൻ്റെ വൻ തിരിച്ചുവരവ്: പയ്യന്നൂരിൽ വിറച്ച് LDF, ധർമ്മടത്ത് മുന്നേറാനാകാതെ പിണറായി | Sunny Joseph Lead Peravoor

🎙️ Latest Podcast

കണ്ണൂർ: നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ നിർണ്ണായക ഘട്ടത്തിലേക്ക് കടക്കുമ്പോൾ കണ്ണൂർ ജില്ലയിൽ എൽഡിഎഫിന് കനത്ത തിരിച്ചടി. പേരാവൂരിൽ തുടക്കത്തിൽ പിന്നിലായിരുന്ന യുഡിഎഫ് സ്ഥാനാർത്ഥി സണ്ണി ജോസഫ് ശക്തമായി തിരിച്ചുവന്നു. അതേസമയം, പയ്യന്നൂരിലും ധർമ്മടത്തും എൽഡിഎഫിനെ ഞെട്ടിച്ചുകൊണ്ടുള്ള ലീഡ് നിലകളാണ് പുറത്തുവരുന്നത്.(Sunny Joseph Lead Peravoor, Pinarayi Vijayan Trailing Dharmadam)

പേരാവൂരിൽ ആദ്യ റൗണ്ടുകളിൽ മുൻ മന്ത്രി കെ.കെ. ശൈലജ ലീഡ് ചെയ്തിരുന്നെങ്കിലും പിന്നീട് അഡ്വ. സണ്ണി ജോസഫ് ലീഡ് തിരിച്ചുപിടിച്ചു. നിലവിൽ 4033 വോട്ടുകൾക്ക് സണ്ണി ജോസഫ് മുന്നിലാണ്. പയ്യന്നൂരിൽ സിപിഎമ്മിന്റെ ഏറ്റവും ശക്തമായ കോട്ടയെന്ന് വിശേഷിപ്പിക്കപ്പെടുന്ന പയ്യന്നൂരിൽ വിമത സ്ഥാനാർത്ഥി വി. കുഞ്ഞിക്കൃഷ്ണൻ അട്ടിമറി മുന്നേറ്റം നടത്തുന്നു. പാർട്ടി ഗ്രാമങ്ങളിൽ പോലും വോട്ടുചോർച്ചയുണ്ടായെന്ന സൂചനകൾ സിപിഎമ്മിനെ ഞെട്ടിച്ചിരിക്കുകയാണ്.

ധർമ്മടത്ത് വോട്ടെണ്ണൽ അഞ്ച് റൗണ്ട് പിന്നിടുമ്പോഴും മുഖ്യമന്ത്രി പിണറായി വിജയൻ പിന്നിൽ തന്നെയാണ്. യുഡിഎഫിന്റെ വി.പി. അബ്ദുൽ റഷീദ് മികച്ച ലീഡ് നിലനിർത്തുന്നത് എൽഡിഎഫ് ക്യാമ്പിനെ നിശബ്ദമാക്കിയിരിക്കുകയാണ്. കേരളത്തിൽ യുഡിഎഫ് തരംഗം ഉറപ്പിക്കുന്ന കാഴ്ചയാണ് നിലവിലുള്ളത്. 96 സീറ്റുകളിൽ ലീഡ് ചെയ്തുകൊണ്ട് യുഡിഎഫ് കേവലഭൂരിപക്ഷവും കടന്ന് കുതിക്കുന്നു. എൽഡിഎഫ് 42 സീറ്റുകളിലേക്ക് ഒതുങ്ങിയപ്പോൾ ബിജെപി രണ്ട് സീറ്റുകളിൽ മുന്നേറ്റം തുടരുന്നു. എട്ടിലധികം മന്ത്രിമാർ ഇപ്പോഴും പിന്നിലാണെന്നത് ഭരണവിരുദ്ധ വികാരത്തിന്റെ ആഴം വ്യക്തമാക്കുന്നു.

Story Summary

In a dramatic turn, Sunny Joseph has regained a lead of 4,033 votes in Peravoor, overtaking K.K. Shailaja. Meanwhile, CM Pinarayi Vijayan continues to trail in Dharmadam after five rounds, and rebel candidate V. Kunhikrishnan is creating ripples in the LDF stronghold of Payyanur.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.