പാലക്കാട്: ഒറ്റപ്പാലം നിയമസഭാ മണ്ഡലത്തിൽ യുഡിഎഫ് വോട്ടുകൾ ചോർന്നുവെന്ന ആരോപണവുമായി പി.കെ. ശശി രംഗത്ത്. മണ്ഡലത്തിലെ ബിജെപിയുടെ വോട്ട് വിഹിതത്തിൽ ഉണ്ടായ വർധനവ് അസ്വാഭാവികമാണെന്നും ഇതിനെക്കുറിച്ച് ഗൗരവതരമായ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.(PK Sasi Ottapalam Election Defeat Allegation UDF Votes To BJP)
സിപിഎമ്മിന്റെ വോട്ടുകളിൽ വർധനവുണ്ടായില്ല എന്നത് ശ്രദ്ധേയമാണെന്ന് പി.കെ. ശശി പറഞ്ഞു. യുഡിഎഫിന് ലഭിക്കേണ്ട വോട്ടുകൾ ബിജെപിയിലേക്ക് ഒഴുകിയതാണ് ബിജെപിയുടെ വോട്ട് ഗണ്യമായി ഉയരാൻ കാരണം. പാലക്കാട് ജില്ലയിൽ യുഡിഎഫ് വിജയിച്ച മണ്ഡലങ്ങളിൽ സിപിഎമ്മിൽ നിന്ന് തനിക്കൊപ്പം വന്ന പ്രവർത്തകർ നിർണ്ണായക ഘടകമായെന്നും അദ്ദേഹം അവകാശപ്പെട്ടു.
പാർട്ടിക്കുള്ളിലെ വിമത നീക്കങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് കടുത്ത മറുപടിയാണ് ശശി നൽകിയത്. മറ്റുള്ളവരെപ്പോലെ താനൊരു വിമതനല്ല, മറിച്ച് കമ്മ്യൂണിസ്റ്റാണ്, വരും ദിവസങ്ങളിൽ ടീം യുഡിഎഫിന്റെ ഭാഗമായി ശക്തമായി മുന്നോട്ട് പോകും എന്നും അദ്ദേഹം വ്യക്തമാക്കി.
Story Summary
PK Sasi, the UDF-backed candidate in Ottapalam, alleged that a massive chunk of UDF votes was diverted to the BJP, leading to an unusual surge in BJP’s vote share. Denying that he is a rebel, Sasi called himself a “true Communist” and claimed that his supporters from the CPM played a crucial role in UDF victories across Palakkad.

