കൊച്ചി: വോട്ടെണ്ണൽ ദിനത്തിൽ രാഷ്ട്രീയ കേരളത്തെ മുൾമുനയിൽ നിർത്തിയ കളമശ്ശേരിയിലെ സ്ട്രോങ്ങ് റൂം പ്രതിസന്ധിക്ക് പരിഹാരം. സ്ട്രോങ്ങ് റൂമിന്റെ താക്കോൽ കാണാതായതിനെത്തുടർന്ന് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ പൂട്ട് പൊളിച്ച് അകത്തുകടന്നു. പി. രാജീവ് ഉൾപ്പെടെയുള്ള പ്രമുഖർ മത്സരിക്കുന്ന മണ്ഡലമായതിനാൽ അതീവ ഗൗരവത്തോടെയാണ് ഈ സംഭവത്തെ രാഷ്ട്രീയ കേന്ദ്രങ്ങൾ നോക്കിക്കാണുന്നത്.(Kalamassery Strong Room Issue, lock broken kerala election results live)
തപാൽ വോട്ടുകൾ എണ്ണിത്തീർന്നപ്പോൾ എൽഡിഎഫും യുഡിഎഫും ഒപ്പത്തിനൊപ്പം മുന്നേറുകയാണ്. നിലവിൽ നാല് സീറ്റുകളിൽ എൻഡിഎയ്ക്കും മുൻതൂക്കമുണ്ട്. വോട്ടിങ് യന്ത്രങ്ങളിലെ വോട്ടുകൾ എണ്ണിത്തുടങ്ങി. ലീഡ് നിലകളിൽ വലിയ മാറ്റങ്ങൾ പ്രകടമാകും.
ഉച്ചയോടെ സംസ്ഥാനത്തെ ഭരണചിത്രം വ്യക്തമാകും. വൈകിട്ട് അഞ്ച് മണിയോടെ ഔദ്യോഗിക ഫലപ്രഖ്യാപനം പൂർത്തിയാകുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ കണ്ണൂരിലെ വസതിയിലിരുന്നാണ് ഫലം വിലയിരുത്തുന്നത്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ കന്റോൺമെന്റ് ഹൗസിലും കെപിസിസി അധ്യക്ഷൻ ഇന്ദിരാ ഭവനിലുമുണ്ട്. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ എകെജി സെന്ററിലും ബിജെപി അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ മാരാർജി ഭവനിലും ഫലങ്ങൾ തത്സമയം നിരീക്ഷിക്കുന്നു.
Story Summary
In a dramatic turn of events, officials broke open the strong room in Kalamassery after the key went missing. As EVM counting begins, LDF and UDF are neck-and-neck, with NDA leading in four seats. Top leaders across all parties are monitoring the results from their respective headquarters, with a final verdict expected by evening.

