Description
Digital Voice of Kerala
Tuesday, May 12, 2026

Digital Voice of Kerala
HomeKerala Assembly Election 2026'വട്ടിയൂർക്കാവിൽ കണക്ക് കൃത്യമായിരുന്നു, വലിയ ഭൂരിപക്ഷം വലിയ ഉത്തരവാദിത്വം കൂടിയാണ്, അതനുസരിച്ച്...

‘വട്ടിയൂർക്കാവിൽ കണക്ക് കൃത്യമായിരുന്നു, വലിയ ഭൂരിപക്ഷം വലിയ ഉത്തരവാദിത്വം കൂടിയാണ്, അതനുസരിച്ച് നേതാക്കൾ പെരുമാറണം’: K മുരളീധരൻ | K Muraleedharan Vattiyoorkavu Victory

🎙️ Latest Podcast

തിരുവനന്തപുരം: വട്ടിയൂർക്കാവ് നിയമസഭാ മണ്ഡലത്തിലെ യുഡിഎഫ് വിജയം കൃത്യമായ കണക്കുകൂട്ടലുകളുടെ ഫലമാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. മണ്ഡലത്തിൽ 5,000 മുതൽ 7,000 വരെ വോട്ടുകളുടെ ഭൂരിപക്ഷം ലഭിക്കുമെന്നാണ് പാർട്ടി വിലയിരുത്തിയിരുന്നത്. അത് കൃത്യമായി സംഭവിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി.(K Muraleedharan Vattiyoorkavu Victory UDF CM Selection 2026)

യുഡിഎഫിന് ലഭിച്ച വലിയ ഭൂരിപക്ഷം വലിയ ഉത്തരവാദിത്തമാണ് നൽകുന്നതെന്ന് മുരളീധരൻ ഓർമ്മിപ്പിച്ചു. അതനുസരിച്ച് നേതാക്കൾ പെരുമാറണമെന്നും, മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ പ്രശ്നങ്ങളില്ലാതെ പൂർത്തിയാക്കണമെന്നും അദ്ദേഹം പറഞ്ഞു. 2001-ൽ ഉണ്ടായ പിഴവുകൾ പിന്നീട് തിരിച്ചടിയായി മാറിയ ചരിത്രം നമുക്ക് മുന്നിലുണ്ട്. അത് ആവർത്തിക്കാതിരിക്കാൻ കോൺഗ്രസ് ശ്രദ്ധ ചെലുത്തണം,” അദ്ദേഹം കൂട്ടിച്ചേർത്തു.

തിരഞ്ഞെടുപ്പ് തിരിച്ചടിയിൽ നിന്ന് മാർക്സിസ്റ്റ് പാർട്ടിയുടെ നേതൃത്വം പാഠം പഠിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കേരളത്തിന്റെ രാഷ്ട്രീയ സാഹചര്യത്തിൽ ഇനിയുള്ള ബിജെപിയുടെ നീക്കങ്ങളെക്കുറിച്ചും അദ്ദേഹം ജാഗ്രതാ നിർദ്ദേശം നൽകി. നരേന്ദ്ര മോദി ഇത്തവണ ബംഗാളിനെയാണ് ലക്ഷ്യം വെച്ചത്. എന്നാൽ ഇനി ബിജെപിയുടെ കണ്ണുകൾ കേരളത്തിലേക്ക് തിരിയും. അത് തിരിച്ചറിഞ്ഞ് ഒരുമിച്ച് പ്രവർത്തിക്കണം, മുരളീധരൻ കൂട്ടിച്ചേർത്തു.

Story Summary

K Muraleedharan stated that the UDF’s victory in Vattiyoorkavu matched their internal assessment of a 5,000–7,000 vote margin. Warning leaders against repeating the mistakes of 2001, he stressed the importance of a smooth transition in leadership and cautioned that the BJP might focus its attention on Kerala next.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.