വാഷിംഗ്ടൺ: ഇറാനുമായി മാസങ്ങളായി തുടരുന്ന യുദ്ധത്തിനിടെ അമേരിക്കൻ സൈന്യത്തിന്റെ ദീർഘദൂര പ്രഹരശേഷിയുള്ള മിസൈലുകളുടെ ആഗോള ശേഖരം വൻതോതിൽ തീരുന്നതായി റിപ്പോർട്ട്. യു.എസ് ആർമിയുടെ പ്രമുഖ ഉപരിതല മിസൈലുകളായ ATACMS, അടുത്ത തലമുറയിലെ PrSM എന്നിവയുടെ ശേഖരമാണ് ഏതാണ്ട് പൂർണ്ണമായും ഉപയോഗിച്ചു തീർന്ന നിലയിലെത്തിയിരിക്കുന്നത്. പുറത്തുവിട്ട റിപ്പോർട്ടിലാണ് മുൻപെങ്ങുമില്ലാത്തവിധം യു.എസ് നേരിടുന്ന ഈ ആയുധ ക്ഷാമത്തെക്കുറിച്ച് പ്രതിപാദിക്കുന്നത്.(US military faces severe missile stockpile shortage amid ongoing Iran conflict)
ദശലക്ഷക്കണക്കിന് ഡോളർ വിലമതിക്കുന്ന ഈ ഗൈഡഡ് മിസൈലുകൾ, ശത്രുവിന്റെ ശക്തമായ വ്യോമപ്രതിരോധ സംവിധാനങ്ങളെ തകർക്കാനും സുരക്ഷിതമായ അകലത്തിൽ നിന്ന് ആക്രമണം നടത്താനും യു.എസ് സൈന്യത്തെ സഹായിക്കുന്നവയാണ്. ഇതിനുപുറമേ കടൽ മാർഗ്ഗം തൊടുക്കുന്ന ടോമഹോക്ക് ക്രൂയിസ് മിസൈലുകൾ, പേട്രിയറ്റ്, ഥാഡ് തുടങ്ങിയ പ്രതിരോധ മിസൈലുകളുടെ ശേഖരത്തിലും വലിയ കുറവുണ്ടായിട്ടുണ്ട്. ആയുധ ശേഖരം കുറഞ്ഞതോടെ ഭാവിയിൽ റഷ്യ, ചൈന തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള ഭീഷണികളെ നേരിടാനുള്ള അമേരിക്കയുടെ ശേഷിയെ ഇത് പ്രതികൂലമായി ബാധിക്കുമെന്ന് സൈനിക വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നു.
എന്നാൽ ആയുധ ക്ഷാമത്തെക്കുറിച്ചുള്ള വാർത്തകൾ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തള്ളി. ലോകത്ത് ഏത് രാജ്യത്തേക്കാളും കൂടുതൽ ആയുധ ശേഖരം അമേരിക്കയ്ക്കുണ്ടെന്നും പ്രതിരോധ കമ്പനികൾ റെക്കോർഡ് വേഗതയിലാണ് പുതിയ മിസൈലുകൾ നിർമ്മിക്കുന്നതെന്നും വെറ്റ് ഹൗസ് പുറത്തുവിട്ട പ്രസ്താവനയിൽ ട്രംപ് അവകാശപ്പെട്ടു.
Story Summary
The U.S. Army is facing a critical shortage of its precision long-range missiles, including ATACMS and PrSMs, after heavy usage during the five month war with Iran. Despite White House claims of sufficient stockpiles, military analysts warn that depleted inventories could affect U.S. readiness against other global adversaries.


