വാഷിംഗ്ടൺ: ഹോർമൂസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം ഇറാൻ തടയുകയും വാണിജ്യ കപ്പലുകൾക്ക് നേരെ ആക്രമണം നടത്തുകയും ചെയ്തതിനെ തുടർന്ന് പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധസാഹചര്യം. കഴിഞ്ഞ വാരാന്ത്യത്തിൽ ഹോർമൂസ് കടലിടുക്കിൽ വച്ച് ഒരു കണ്ടെയ്നർ കപ്പലിന് നേരെ ഇറാൻ നടത്തിയ ആക്രമണത്തിന് മറുപടിയായി തിങ്കളാഴ്ച പുലർച്ചെ മുതൽ അമേരിക്ക ഇറാനിലെ നിരവധി കേന്ദ്രങ്ങളിൽ ശക്തമായ വ്യോമാക്രമണം നടത്തി. (Middle East Conflict US Launches Air Strikes On Iran After Strait Of Hormuz Ship Attack)
അമേരിക്കൻ ആക്രമണത്തിന് പിന്നാലെ ജോർദാൻ, ബഹ്‌റൈൻ, കുവൈത്ത് എന്നിവിടങ്ങളിലെ യു.എസ് സൈനിക താവളങ്ങൾക്ക് നേരെ മിസൈലുകളും ഡ്രോണുകളും വർഷിച്ച് ഇറാനും ശക്തമായി തിരിച്ചടിച്ചു. സിവിലിയൻ-വാണിജ്യ കപ്പലുകൾക്ക് നേരെ ആക്രമണം നടത്താനുള്ള ഇറാന്റെ സൈനിക ശേഷി തകർക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് യു.എസ് സൈന്യം വ്യക്തമാക്കി.
ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട എണ്ണക്കടത്ത് പാതയായ ഹോർമൂസ് കടലിടുക്കിനെച്ചൊല്ലി വാഷിംഗ്ടണും ടെഹ്റാനും തമ്മിലുള്ള തർക്കം ഇപ്പോൾ ഉച്ചസ്ഥായിയിലാണ്. തന്ത്രപ്രധാനമായ ഈ ജലപാത ഇപ്പോഴും തുറന്നിരിക്കുകയാണെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വാദിക്കുമ്പോൾ, മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കുന്നത് വരെ കപ്പലുകളെ കടത്തിവിടില്ലെന്ന നിലപാടിലാണ് ഇറാൻ പെർഷ്യൻ ഗൾഫ് സ്ട്രൈറ്റ് അതോറിറ്റി.
Story Summary
Tensions in the Middle East escalated rapidly into Monday morning as the US launched multiple waves of airstrikes on Iran following an Iranian attack on a container ship in the Strait of Hormuz. Iran retaliated by targeting US military bases in Jordan, Bahrain, and Kuwait, creating a direct face-off over the strategic oil shipping route despite US President Donald Trump’s claims that the waterway remains open.


