ടെഹ്‌റാൻ: ഇറാന്റെ മുൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ സംസ്കാരച്ചടങ്ങുകളിൽ നിലവിലെ പരമോന്നത നേതാവ് മൊജ്തബ ഖമേനി പങ്കെടുത്തേക്കില്ല. ഇസ്രായേലിന്റെ ഭാഗത്തുനിന്നുണ്ടാകാൻ സാധ്യതയുള്ള ഭീഷണികളും സുരക്ഷാ മുൻകരുതലുകളും കണക്കിലെടുത്താണ് ഈ തീരുമാനമെന്ന് ഇന്ത്യയിലെ നിലവിലെ നേതാവിന്റെ പ്രതിനിധി ആയത്തുള്ള ഹക്കിം ഇലാഹിയെ ഉദ്ധരിച്ച് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.(Iran Supreme Leader Mojtaba Khamenei to miss father’s funeral due to security threats)
ഇസ്രായേൽ പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്സ്, ഇറാന്റെ പുതിയ പരമോന്നത നേതാവ് മൊജ്തബ ഖമേനിയെ വധിക്കാൻ ലക്ഷ്യമിട്ടിട്ടുണ്ടെന്ന് സൂചിപ്പിച്ചിരുന്നു. ഈ സാഹചര്യത്തിൽ പൊതുവേദികളിലെ സാന്നിധ്യം അതീവ അപകടകരമാണെന്ന് തിരിച്ചറിഞ്ഞാണ് തീരുമാനം. ഫെബ്രുവരി 28-ന് നടന്ന യുഎസ്-ഇസ്രായേൽ വ്യോമാക്രമണത്തിലാണ് ദീർഘകാലം ഇറാന്റെ പരമോന്നത നേതാവായിരുന്ന ആയത്തുള്ള അലി ഖമേനി കൊല്ലപ്പെട്ടത്.
ഇറാന്റെ നേതൃത്വത്തിന് നേരെയുണ്ടാകുന്ന ഏതൊരു ഭീഷണിയും ശക്തമായി നേരിടുമെന്ന് വിദേശകാര്യമന്ത്രി അബ്ബാസ് അരാഘ്ചി മുന്നറിയിപ്പ് നൽകി. ഇസ്ലാമാബാദിൽ ഒപ്പുവെച്ച 14 ഇന ധാരണാപത്രം പ്രകാരം, ഇസ്രായേലിനെ നിയന്ത്രിക്കാൻ അമേരിക്ക ബാധ്യസ്ഥനാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. ജൂലൈ 4 മുതൽ 9 വരെ നീണ്ടുനിൽക്കുന്ന ചടങ്ങുകളോടെയാണ് മുൻ നേതാവ് ആയത്തുള്ള അലി ഖമേനിയുടെ സംസ്കാരം നടക്കുന്നത്.
Story Summary
Mojtaba Khamenei, Iran’s new Supreme Leader, will skip his father’s funeral ceremonies due to severe security threats from Israel. Following reports that Israeli officials have “marked” the new leader for death, Iranian Foreign Minister Abbas Araghchi has issued a stern warning to the US, demanding they restrain Israel as per the Islamabad MoU while diplomatic efforts continue in Doha.

