ബെയ്റൂട്ട്: തെക്കൻ ലബനനിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ മൂന്ന് സിവിൽ ഡിഫൻസ് രക്ഷാപ്രവർത്തകർ ഉൾപ്പെടെ അഞ്ച് പേർ കൊല്ലപ്പെട്ടു (Israeli Strike South Lebanon). സംഭവത്തെ കടുത്ത ഭാഷയിൽ അപലപിച്ച ലബനൻ പ്രധാനമന്ത്രി നവാഫ് സലാം, ഇത് ഇസ്രായേൽ നടത്തുന്ന ക്രൂരമായ 'യുദ്ധക്കുറ്റ'മാണെന്ന് ആരോപിച്ചു. അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നമായ ലംഘനമാണ് ഇസ്രായേൽ തുടരുന്നതെന്ന് ലബനൻ...
ബെയ്റൂട്ട്: ഇസ്രായേലുമായി നേരിട്ടുള്ള ചർച്ചകൾക്കില്ലെന്ന് ഹിസ്ബുള്ള തലവൻ നയിം ഖാസിം വ്യക്തമാക്കി. ഇസ്രായേലിന്റെ അധിനിവേശത്തിനെതിരെ പ്രതിരോധം തുടരുമെന്നും ആയുധം താഴെവെക്കില്ലെന്നും അദ്ദേഹം തിങ്കളാഴ്ച പറഞ്ഞു (Hezbollah Chief Naim Qassem Israel Talks). ലെബനൻ സർക്കാരിന്റെ നിലപാടുകളെ വിമർശിച്ച ഖാസിം, നേരിട്ടുള്ള ചർച്ചകൾക്ക് പകരം പരോക്ഷ ചർച്ചകളുടെ പാത സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു.
നേരിട്ടുള്ള ചർച്ചകൾ എന്ന...
ബെയ്റൂട്ട്: വെടിനിർത്തൽ കരാർ നിലനിൽക്കെ ലബനനിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണങ്ങളിൽ 14 പേർ കൊല്ലപ്പെട്ടു (Israeli Strikes Lebanon 14 Killed). രണ്ട് സ്ത്രീകളും രണ്ട് കുട്ടികളും മരിച്ചവരിൽ ഉൾപ്പെടുന്നു. ആക്രമണത്തിൽ 37 പേർക്ക് പരിക്കേറ്റതായും ലബനൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇസ്രായേൽ സൈന്യം നിലവിൽ കൈവശപ്പെടുത്തിയിരിക്കുന്ന 'ബഫർ സോണിന്' പുറത്തുള്ള ഏഴ് നഗരങ്ങളിൽ...
അബുദാബി: ഇറാൻ്റെ കടുത്ത മിസൈൽ-ഡ്രോൺ ആക്രമണങ്ങൾ നേരിടുന്ന യുണൈറ്റഡ് അറബ് എമിറേറ്റ്സിന് സഹായവുമായി ഇസ്രായേൽ. തങ്ങളുടെ വിഖ്യാതമായ അയൺ ഡോം വ്യോമ പ്രതിരോധ സംവിധാനം ഇസ്രായേൽ യുഎഇക്ക് കൈമാറിയതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു (Israel Iron Dome UAE Deployment). ചരിത്രത്തിലാദ്യമായാണ് ഇസ്രായേൽ ഈ പ്രതിരോധ സംവിധാനം മറ്റൊരു രാജ്യത്തേക്ക് (അമേരിക്ക ഒഴികെ) അയക്കുന്നത്.
യുഎഇ പ്രസിഡന്റ്...
ജെറൂസലേം: ദീർഘകാലമായി തുടരുന്ന അഴിമതിക്കേസുകളിൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു നൽകിയ മാപ്പ് അപേക്ഷയിൽ ഉടൻ തീരുമാനമുണ്ടാകില്ലെന്ന് ഇസ്രായേൽ പ്രസിഡന്റ് ഐസക് ഹെർസോഗ് (Benjamin Netanyahu Corruption Trial). കോടതിക്ക് പുറത്ത് ഇരുവിഭാഗവും തമ്മിൽ ഒരു ഒത്തുതീർപ്പിലെത്തുന്ന കാര്യത്തിൽ എല്ലാ സാധ്യതകളും പരിശോധിച്ചതിന് ശേഷം മാത്രമേ മാപ്പ് നൽകുന്നതിനെക്കുറിച്ച് ആലോചിക്കൂ എന്ന് അദ്ദേഹം വ്യക്തമാക്കി.
നെതന്യാഹുവിന്റെ കേസിൽ...
ബെയ്റൂട്ട്: ഇസ്രായേലും ലബനനും തമ്മിലുള്ള വെടിനിർത്തൽ കരാർ മൂന്നാഴ്ചത്തേക്ക് കൂടി നീട്ടിയ യുഎസ് പ്രഖ്യാപനം 'അർത്ഥശൂന്യമാണെന്ന്' ഹിസ്ബുള്ള (Hezbollah Israel Ceasefire). ലബനൻ അതിർത്തിക്കുള്ളിൽ ഇസ്രായേൽ ആക്രമണം തുടരുന്ന പശ്ചാത്തലത്തിലാണ് ഹിസ്ബുള്ളയുടെ പ്രതികരണം. കരാർ നിലവിലുണ്ടെങ്കിലും തെക്കൻ ലബനനിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടതായും ഹിസ്ബുള്ള ഒരു ഇസ്രായേലി ഡ്രോൺ വെടിവെച്ചിട്ടതായും...
ഡബ്ലിൻ: അധിനിവിഷ്ട വെസ്റ്റ് ബാങ്കിലെ ഹമ്മമത്ത് അൽ-മാലിഹ് എന്ന ഗ്രാമത്തിൽ അയർലൻഡ് ഉൾപ്പെടെയുള്ള രാജ്യങ്ങളുടെ സാമ്പത്തിക സഹായത്തോടെ നിർമ്മിച്ച സ്‌കൂൾ ഇസ്രായേലി കുടിയേറ്റക്കാർ തകർത്തു ( Irish Aid Funded School Destroyed Israel). സംഭവത്തിൽ ഇസ്രായേൽ അധികൃതരിൽ നിന്ന് ഔദ്യോഗികമായി നഷ്ടപരിഹാരം ആവശ്യപ്പെടുമെന്ന് അയർലൻഡ് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
ഏകദേശം 60 കുട്ടികൾ പഠിച്ചിരുന്ന...
ജെറൂസലേം: ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന് പ്രോസ്റ്റേറ്റ് ക്യാൻസർ സ്ഥിരീകരിച്ചു. തന്റെ വാർഷിക ആരോഗ്യ റിപ്പോർട്ട് പുറത്തുവിട്ടതിനെത്തുടർന്ന് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്സിലൂടെ അദ്ദേഹം തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത് ( Benjamin Netanyahu Prostate Cancer Treatment). പ്രാഥമിക ഘട്ടത്തിലുള്ള അർബുദമായിരുന്നുവെന്നും ശസ്ത്രക്രിയയിലൂടെ അത് പൂർണ്ണമായും നീക്കം ചെയ്തതായും അദ്ദേഹം അറിയിച്ചു. നിലവിൽ താൻ...
വാഷിംഗ്ടൺ: ഇസ്രായേലും ലെബനനും തമ്മിലുള്ള വെടിനിർത്തൽ കരാർ മൂന്നാഴ്ചത്തേക്ക് കൂടി നീട്ടിയതായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അറിയിച്ചു. ഞായറാഴ്ച അവസാനിക്കാനിരുന്ന കരാറാണ് നീട്ടിയത് (Lebanon Ceasefire Extension). ഇതിന് പിന്നാലെ ഇസ്രായേൽ, ലെബനൻ നേതാക്കളെ ഉടൻ തന്നെ വാഷിംഗ്ടണിലേക്ക് ചർച്ചയ്ക്കായി ക്ഷണിക്കുമെന്നും ട്രംപ് വ്യക്തമാക്കി. അതേസമയം, ഇറാൻ യുദ്ധം അവസാനിപ്പിക്കാൻ തനിക്ക് മേൽ...
ദക്ഷിണ ലബനനിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട അമൽ ഖലീൽ (Amal Khalil) വെറുമൊരു മാധ്യമപ്രവർത്തക മാത്രമായിരുന്നില്ല; രണ്ട് പതിറ്റാണ്ടിലേറെയായി ലബനൻ അതിർത്തിയിലെ ദുരിതങ്ങളും പോരാട്ടങ്ങളും ലോകത്തെ അറിയിച്ച കരുത്തുറ്റ ശബ്ദമായിരുന്നു. 43-കാരിയായ അവർ ബെയ്റൂട്ട് ആസ്ഥാനമായുള്ള പ്രമുഖ പത്രമായ 'അൽ-അഖ്‌ബാർ' (Al-Akhbar) റിപ്പോർട്ടറായിരുന്നു.
ആരായിരുന്നു അമൽ ഖലീൽ?
അമൽ ഖലീൽ തന്റെ ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത്...
വാഷിങ്ങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ മുൻ എഫ്.ബി.ഐ ഡയറക്ടർ ജെയിംസ് കോമിക്കെതിരെ കേസെടുത്തു (Donald Trump death threat). ഇൻസ്റ്റാഗ്രാമിൽ...